Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 21 Oct 2020 11:58 PM GMTപെരുമാതുറ ബീച്ച് ടൂറിസംട്രാവന്കൂര് ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കും ^മന്ത്രി കടകംപള്ളി
text_fieldsbookmark_border
പെരുമാതുറ ബീച്ച് ടൂറിസംട്രാവന്കൂര് ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കും -മന്ത്രി കടകംപള്ളി ചിറയിന്‍കീഴ്: അഞ്ചുതെങ്ങ്-കഠിനംകുളം കായലുകളെ ബന്ധപ്പെടുത്തി ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് ടൂറിസം ഇടനാഴി സാധ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പെരുമാതുറ ബീച്ച് ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് 8.85 കോടി രൂപയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയില്‍കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മിക്കും. വേളിയില്‍ വെല്‍കം ആര്‍ച്ചും ഇതിൻെറ ഭാഗമായി ഒരുക്കും. ഈ മേഖലില്‍ ഉത്തരവാദിത്ത ടൂറിസം മിഷൻെറ സാധ്യതകള്‍കൂടി ഉപയോഗിക്കുന്നതോടെ ഈ നാട്ടിലുള്ളവര്‍ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സര്‍ക്കാറിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മൂന്നു കോടി രൂപയാണ് പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, പവലിയന്, ഇരിപ്പിടങ്ങള്‍, ശുചിമുറി, നടപ്പാത, സ്നാക്സ് ബാര്‍, ചുറ്റുമതില്‍, സ്റ്റേജ്, ലൈഫ് ഗാര്‍ഡ് റൂം തുടങ്ങിയവയാണ് നിര്‍മാണം നടക്കുന്നത്. പെരുമാതുറ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്. സുഭാഷ്, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, എം.വി. കനകദാസ്, എസ്. സഫീദ, എന്‍. നസീഹ, ആര്. സരിത, പി. മണികണ്ഠന്, സിയാദ് എന്നിവര്‍ സംസാരിച്ചു. tw atl perumathura beech tourism shilasthapanam(1) ഫോട്ടോ: പെരുമാതുറ ബീച്ച് ടൂറിസം പദ്ധതി ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story