Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസീരിയൽ നടിയുെടയും...

സീരിയൽ നടിയുെടയും ഭർത്താവിെൻറയും മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാറിെൻറ അപ്പീൽ

text_fields
bookmark_border
സീരിയൽ നടിയുെടയും ഭർത്താവിൻെറയും മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാറിൻെറ അപ്പീൽ കൊച്ചി: വിവാഹ വാഗ്ദാനത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെത്തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പി. പ്രമോദിനും ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീനും ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഇരുവർക്കും കൊല്ലം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച് ഒക്ടോബർ 10ന് പുറപ്പെടുവിച്ച ഉത്തരവിനെതിെരയാണ് ഹരജി. ഏഴുവർഷത്തോളം പ്രണയിച്ച അസറുദ്ദീൻെറ സഹോദരൻ ഹാരിസ് വിവാഹ നിശ്ചയത്തിനുശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന് മുതിർന്നതിൻെറ വേദനയിൽ സെപ്റ്റംബർ മൂന്നിന് വീട്ടിലെ കിടപ്പു മുറിയിൽ യുവതി തൂങ്ങിമരിച്ചെന്നാണ് കേസ്. സെപ്റ്റംബർ ഏഴിന് ഒന്നാം പ്രതി ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹാരിസിൻെറ മാതാവ് ആരിഫ ബീവി, ലക്ഷ്മി പി. പ്രമോദ്, അസറുദ്ദീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ബലാത്സംഗം, ഗൂഢാലോചന, ആത്മഹത്യ പ്രേരണയടക്കം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മരിച്ച യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും അതിനായി കൊണ്ടുപോവുകയും ചെയ്തവരാണ് രണ്ട് പ്രതികളുമെന്ന് ഹരജിയിൽ പറയുന്നു. മാത്രമല്ല, വിവാഹത്തിൽനിന്ന് പിന്മാറാനും യുവതി ആത്മഹത്യ ചെയ്യാനും ഇരുവരും പ്രേരണ ചെലുത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യമാണ് ഇവരിൽ നിന്നുണ്ടായത്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്. അല്ലാത്തപക്ഷം തെളിവ് നശിപ്പിക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ കീഴ് േകാടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story