Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 13 Oct 2020 11:58 PM GMTകിള്ളിയാറിൽ മാലിന്യം തള്ളിയ അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട്: കിള്ളിയാറിൽ മാലിന്യം തള്ളിയ കേസിൽ പ്രതികളും വാഹനവും പിടിയിൽ. പകൽക്കുറി ലക്ഷ്മി വിലാസത്തിൽ വിഷ്ണു (32), കുറുപുഴ ചുണ്ടകരിക്കകം ഇന്ദിരാലയത്തിൽ സനു (30), കരകുളം പുരവൂർക്കോണം ആശാരി വിളാകത്ത് വീട്ടിൽ അജയകുമാർ (41), കരകുളം ആറാംകല്ല് ചെറുകര വീട്ടിൽ ഷാജി (53), കരകുളം ആറാം കല്ല് കാവിൻപുറത്ത് വീട്ടിൽ ഉദയകുമാർ (52) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് രാത്രിയിൽ ആറാംകല്ല് പൈപ്പ് ലൈനോട് ചേർന്നുള്ള കിള്ളിയാറിൽ കഴക്കൂട്ടം മേനംകുളത്തുള്ള ഗുഡ്വിൽ പോളിമേഴ്സ് എന്ന കമ്പനിയുടെ ഖരമാലിന്യം 150 ഓളം വരുന്ന പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് കമ്പനി വക വാഹനത്തിൽ കൊണ്ടുവന്ന് കിള്ളിയാറിൽ തള്ളുകയായിരുന്നു. മാലിന്യം കത്തിച്ചുകളയാമെന്ന് പറഞ്ഞ് കമ്പനിയിൽനിന്ന് 6000 രൂപ അജയകുമാർ കൈപ്പറ്റിയശേഷം സ്ഥലവാസികളായ ഷാജിയുടെയും ഉദയകുമാറിൻെറയും സഹായത്തോടെയാണ് കിള്ളിയാറിൽ തള്ളിയത്. വിഷ്ണു കമ്പനി ഡ്രൈവറും സനു വാഹനത്തിൻെറ ക്ലീനറുമാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്. കരകുളം പഞ്ചായത്ത് പ്രസിഡൻറ് നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളും വാഹനവും പിടിയിലായത്. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, വേണു, എ.എസ്.ഐ പ്രകാശ്, സി.പി.ഒ സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story