Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 25 Sep 2020 11:59 PM GMTവീണ്ടെടുത്ത മൊബൈൽ ഫോണുകൾ കൈമാറി
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഉപഭോക്താക്കളുടെ പക്കൽനിന്ന് കാണാതായതും മോഷണം പോയതുമായ 62 മൊബൈൽ ഫോണുകൾ ജില്ല സൈബർ ൈക്രം വിഭാഗം കണ്ടെടുത്ത് എസ്.പി വി. ഭദ്രിനാരായണൻ ബന്ധപ്പെട്ടവർക്ക് കൈമാറി. എട്ട് ലക്ഷം രൂപയുടെ ഫോണുകളാണ് എസ്.ഐ മുഹമ്മദ് ഷംസീറിൻെറ നേതൃത്വത്തിലുള്ള സൈബർ വിഭാഗം വീണ്ടെടുത്തത്. രണ്ടര മാസത്തിനുള്ളിൽ 25 കഞ്ചാവ് കേസുകളിലായി 45 പേരെയും കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലായി 25 പേരെയും അറസ്റ്റ് ചെയ്തതായും എസ്.പി അറിയിച്ചു. എട്ട് പേരെ ഗുണ്ടാനിയമപ്രകാരം ജയിലിൽ അടച്ചു. കൂടാതെ രാത്രികാല പേട്രാളിങ് ശകതമാക്കിയിട്ടുണ്ട്. കാർഷികബില്ലുകൾക്കെതിരെ പ്രതിഷേധം നാഗർകോവിൽ: പാർലെമൻറിൽ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകസംഘടനാ പ്രതിനിധികൾ പ്രതിഷേധസമരം നടത്തി. കന്യാകുമാരിജില്ലയിൽ നാഗർകോവിൽ, മാർത്താണ്ഡം, മഞ്ഞാല്മൂട് എന്നീ സ്ഥലങ്ങളിൽ കർഷകർ റോഡ് ഉപരോധിച്ചു. നാഗർകോവിൽ ഡെറിക് ജങ്ഷനിൽ നടന്ന ഉപരോധസമരത്തിന് തമിഴ്നാട് കർഷകസംഘടന ജില്ല സെക്രട്ടറി രവി നേതൃത്വം നൽകി. മാർത്താണ്ഡം ബസ് സ്റ്റാൻഡിനടുത്ത് നടന്ന സമരം കർഷകസംഘടന പ്രസിഡൻറ് സൈമൺ ശൈലസും മഞ്ഞാല്മൂട്ടിൽ ശശികുമാറും നേതൃത്വം നൽകി. റോഡ് ഉപരോധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story