Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹിക സുരക്ഷാ പെൻഷൻ...

സാമൂഹിക സുരക്ഷാ പെൻഷൻ യോഗ്യത ഒറ്റ ഉത്തരവിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനുകളുടെ അർഹതാ മാനദണ്ഡങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കി 32 ഉത്തരവുകളിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഒറ്റ ഉത്തരവിറക്കി. ഇതുവരെ വ്യത്യസ്ത പെൻഷനുകൾക്കായി പല ഉത്തരവുകളായിരുന്നു നിലവിലുണ്ടായിരുന്നത്. മാനദണ്ഡം പരിശോധിക്കുന്നതിൽ ഇവ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ധനവകുപ്പിൻെറ നടപടി. അനർഹമായി തുക കൈപ്പറ്റിയാൽ തിരിച്ചുപിടിച്ച് സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡിൻെറ അക്കൗണ്ടിൽ തിരിച്ചടക്കണമെന്ന് ധനവകുപ്പ് പുതിയ ഉത്തരവിൽ കർശന നിർദേശം നൽകി. അേപക്ഷകൾ സൂക്ഷ്മമായി പരിശോധിക്കാതെ അനർഹർക്ക് അനുവദിച്ച് സർക്കാറിന് നഷ്ടമുണ്ടാക്കിയാൽ തദ്ദേശ സെക്രട്ടറിയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും ആയിരിക്കും ഉത്തരവാദി. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രായം തെളിയിക്കാനുള്ള രേഖകൾ. ഇതിൻെറ അഭാവത്തിൽ സ്വയം സാക്ഷ്യപത്രത്തിൽ ഡോക്ടർ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. വ്യവസ്ഥ ദുരുപയോഗം ചെയ്താൽ കൈപ്പറ്റിയ തുക തിരികെ പിടിക്കും. ഇവർക്ക് പിന്നീട് സർക്കാറിൽനിന്ന് മറ്റൊരു ധനസഹായത്തിനും അർഹതയുണ്ടാകില്ല. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്, സർവിസ് /കുടുംബ പെൻഷൻ കിട്ടുന്നവരാകരുത്, ആദായനികുതി നൽകുന്നവരാകരുത്, സ്വന്തം പേരിലോ കുടുംബത്തിൻെറ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത് (പട്ടികവിഭാഗത്തിന് ഇത് ബാധകമല്ല), 1000 സി.സിയിൽ കൂടിയ ടാക്സിയല്ലാത്ത വാഹനങ്ങൾ പാടില്ല (അംബാസിഡർ കാർ ഒഴികെ), കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാന സർക്കാറുകൾ എന്നിവയിലെ ശമ്പളം, പെൻഷൻ, കുടുംബ പെൻഷൻ എന്നിവ ലഭിക്കരുത്, കേന്ദ്ര-സംസ്ഥാന പൊതുമേഖലയിൽനിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരാകരുത് തുടങ്ങിയവയാണ് പൊതു അർഹതാ മാനദണ്ഡങ്ങൾ. വാർധക്യകാലം, കർഷകത്തൊഴിലാളി, 50 വയസ്സ് കഴിഞ്ഞ അവിവാഹിത, വിധവ, വികലാംഗ പെൻഷനുകളുടെ നിലവിലെ പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും പുതിയ ഉത്തരവിലും ഉൾപ്പെടുത്തി. 2017 ഫെബ്രുവരി ആറിന് മുമ്പ് സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് െപൻഷനും വാങ്ങുന്നവർക്ക് ക്ഷേമബോർഡ് പെൻഷൻ സാധാരണ നിരക്കിലും സാമൂഹിക സുരക്ഷാ പെൻഷൻ 600 രൂപ നിരക്കിലും ലഭിക്കും. ആ ദിവസം മുതൽ ഏതെങ്കിലും ഒരു പെൻഷന് മാത്രമേ അർഹതയുള്ളൂവെന്നും സെപ്റ്റംബർ 23ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇ. ബഷീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story