Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോര്‍എപ്പിസ്കോപ്പ ഫാ....

കോര്‍എപ്പിസ്കോപ്പ ഫാ. ഫിലിപ്പ് ഉഴനല്ലൂര്‍

text_fields
bookmark_border
F. philip uzhanalloor ktda കാട്ടാക്കട: തെക്കിൻെറ പ്രവാചകന്‍ എന്നറിയപ്പെടുന്ന കോര്‍എപ്പിസ്കോപ്പ ഫാ. ഫിലിപ്പ് ഉഴനല്ലൂര്‍ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരിക്കെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെക്കാലമായി കാട്ടാക്കട നെല്ലിക്കാടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കാട്ടാക്കട താലൂക്കിലെ പുന്നാവൂര്‍ കേന്ദ്രമാക്കി 1974 സെപ്റ്റംബര്‍ രണ്ടിന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചാണ് തിരുവനന്തപുരത്തിൻെറ തെക്കന്‍ പ്രദേശത്ത് ഫാ. ഫിലിപ്പ് ഉഴനല്ലൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഷപ് മാര്‍ ഗ്രിഗോറിയോസിനൊപ്പം നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 56 ദേവാലയങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. 1936 ഏപ്രില്‍ 16ന് ജനിച്ച ഫാ. ഫിലിപ്പ് ഉഴനല്ലൂര്‍ മാവേലിക്കര സി.എം.എസ് സ്കൂളിലും പട്ടം സൻെറ് മേരീസ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1953 ല്‍ പട്ടം സൻെറ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. 1963 ഡിസംബര്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. 1967 ല്‍ ബാലരാമപുരത്ത് മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാ. ഫിലിപ്പ് ചെമ്പരത്തിവിള കേന്ദ്രീകരിച്ചാണ് പില്‍ക്കാലത്ത് പ്രവർത്തിച്ചത്. ശനിയാഴ്ച വൈകീട്ട് രണ്ട് മണിമുതല്‍ നെല്ലിക്കാട് ഫാ. ഫിലിപ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് െവക്കുന്ന കോര്‍എപ്പിസ്കോപ്പയുടെ ഭൗതികശരീരം ഞായറാഴ്ച മൂന്നിന് നെല്ലിക്കാട് ചാപ്പലില്‍ സംസ്കരിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാബാവ, പാറശ്ശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അേന്ത്യാപചാരം അര്‍പ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story