Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:59 PM GMT Updated On
date_range 22 Sep 2020 11:59 PM GMTപൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് ശംഖുംമുഖം റോഡ് സംരക്ഷണം ^മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് ശംഖുംമുഖം റോഡ് സംരക്ഷണം -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: എയർപോർട്ട്-ശംഖുംമുഖം റോഡിൽ രൂക്ഷമായ കടലാക്രമണം മൂലം തകർന്ന 260 മീറ്റർ ഭാഗത്തെ റോഡ് സംരക്ഷണപ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ആദ്യഘട്ടത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. കടൽതീര സംരക്ഷണവും കടൽഭിത്തി നിർമാണവും പൊതുമരാമത്ത് വകുപ്പിൻെറ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളല്ല. വി.എസ്. ശിവകുമാർ എം.എൽ.എയുടെ നിർദേശമനുസരിച്ച് മിലിട്ടറി എൻജിനീയറിങ് സർവിസിലെയും നേവിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അവരുമായി പൊതുമരാമത്ത് മന്ത്രി ചർച്ച ചെയ്യുകയുമുണ്ടായി. എന്നാൽ, അവർ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും അതിനാൽ അവർക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ സാധിക്കുകയില്ലെന്നും അറിയിക്കുകയാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യമുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ ഡിസൈൻ പ്രകാരമാണ് 4.29 കോടി രൂപക്കുള്ള ഡയഫ്രം വാൾ റോഡ് സംരക്ഷണ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. എയർപോർട്ട് ശംഖുംമുഖം റോഡിൻെറ ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാനിരിക്കെ എം.എൽ.എ വിവിധ അഭിപ്രായങ്ങൾ പറയുന്നത് ഇരട്ടത്താപ്പാണെന്നും സത്യസന്ധമല്ലെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. കഴിഞ്ഞ സർക്കാറിൽ മന്ത്രിയായിരുന്നകാലത്ത് ശംഖുംമുഖം തീരസംരക്ഷണത്തിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഇപ്പോൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ അന്ന് ചെയ്യാതിരുന്നത് എന്തുകൊണ്ടായിരുന്നെന്നും പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിൻെറ മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ശംഖുംമുഖത്ത് ചെയ്യുന്ന പ്രവൃത്തി തട്ടിപ്പാണെന്ന് എം.എൽ.എ പറയുന്നത് തികച്ചും സത്യസന്ധതയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story