Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2020 5:28 AM IST Updated On
date_range 22 Sept 2020 5:28 AM ISTസംസ്ഥാനത്ത് രജിസ്േട്രഷൻ വകുപ്പിൽ ഡി.ഐ.ജി, എട്ട് ജില്ലാ രജിസ്ട്രാർമാർ
text_fieldsbookmark_border
തിരുവനന്തപുരം: . തലസ്ഥാനത്ത് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഒാഫിസിൽ പ്രിൻസിപ്പൽ രജിസ്ട്രാർമാരുടെ കസേരകളിൽ ഇരിക്കാൻ ആറ് മാസത്തിലേറെയായി ആളില്ല. മാസങ്ങൾക്ക് മുൻപ് ഒഴിവുവന്ന ജില്ലാ രജിസ്ട്രാർമാരുടെ കസേരയ്ക്കായി ഉന്നതർ നടത്തുന്ന വിലപേശലാണ് നിയമനം നീളുന്നതെത്ര. തിരുവനന്തപുരം,കോട്ടയം,പാലക്കാട് എന്നീ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഒാഫിസിൽ തലവൻമാരില്ലാത്തതായിട്ട് മാസങ്ങളായി. ഇതുകാരണം കോവിഡ് കാലത്ത് തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ ആധാരങ്ങളുടെ രജിസ്േട്രഷനായി ഇടപാടുകാർ വലയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞടുപ്പ് ജോലികൂടി നിർവഹിക്കേണ്ട ജില്ലാ രജിസ്ട്രാർമാരുടെ നിയമനം നീളുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജില്ലാ രജിസ്ട്രാർമാർ ഇല്ലാത്ത ജില്ലകളിൽ അമാൽഗമേറ്റ് സബ് രജിസ്ട്രാർമാർക്കാണ് ജില്ലാ രജിസ്ട്രാറുടെ ചുമതല. സബ് രജിസ്ട്രാർ ഒാഫിസുകളിലെ രജിസ്േട്രഷൻ നടപടികൾ കൂടാതെ ജില്ല രജിസ്ട്രാരുടെ കൂടെ അധിക ചുമതല വഹിക്കുന്നതിനാൽ ഇവർക്ക് രണ്ടിടങ്ങളിലും ശ്രദ്ധ പതിക്കാനാകുന്നില്ല. ജില്ലാ രജിസ്ട്രാർമാർ ഇല്ലാത്തതിനാൽ രജിസ്േട്രഷൻ വകുപ്പിൻെറ ജില്ലയിലുള്ള സബ് രജിസ്ട്രാർ ഒാഫിസുകളിലും കാര്യങ്ങളും താറുമാറായി. സബ് രജിസ്ട്രാർ ഒാഫിസുകളിൽ നിന്നും ജില്ലാ രജിസ്ട്രാർ ഒാഫിസിലേയ്ക്ക് അയക്കുന്ന കത്തിടപാടുകളും അപേക്ഷകളുമൊക്കെ തീർപ്പാക്കാനാകാതെ കിടക്കുകയാണ്. ഒഴിവുള്ള ജില്ലാ രജിസ്ട്രാർമാരുടെ നിയമനത്തിനൊപ്പം ചില ജില്ലാ രജിസ്ട്രാരേയും ഇളക്കാനുള്ള ശ്രമമാണ് നിയമനം വൈകുന്നതെന്നും ആരോപണമുണ്ട്. സബ് രജിസ്ട്രാർ ഓഫിസുകളിൽ നിരസിക്കുന്ന ആധാരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരിഹാരം കാണാനും രജിസ്േട്രഷൻ വകുപ്പിൽ ജില്ലാ രജിസ്ട്രാർ ഇല്ലാത്തതുകാരണം ബുദ്ധിമുട്ടുകയാണ്. ഡി.പി.സി കൂടാത്തതാണ് നിയമനം നീളുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ രജിസ്േട്രഷൻ വകുപ്പ് ഡി.പി.സി കൂടുന്നതിനായി നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. 2109/20 എസ്.വിനോദ് ചിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story