Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTകടലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
വിഴിഞ്ഞം: കഴിഞ്ഞദിവസം പുളുങ്കുടി ആഴിമലയിൽ കടലിൽ കാണാതായ നാലുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള കൊച്ചുപള്ളി വടക്കേ കാവിൽതട്ട് വീട്ടിൽ നെപ്പോളിയൻ ലൂയിസ് -മരിയദാസി ദമ്പതികളുടെ മകൻ മനു നെപ്പോളിയൻ (23), പുല്ലുവിള ഇരയിമ്മൻതുറ പുരയിടത്തിൽ ക്ലീറ്റസ്-സുമ ദമ്പതികളുടെ മകൻ ജോൺസൺ ക്ലീറ്റസ് (24) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോവളം ഭാഗത്തും പൂന്തുറ ഭാഗത്തും മൃതദേഹങ്ങൾ കണ്ടതായി മത്സ്യത്തൊഴിലാളികൾ വിവരം നൽകുകയായിരുന്നു. തുടർന്ന് കോസ്റ്റൽഗാർഡൻമാരുടെ നേതൃത്വത്തിൽ മൃതദേഹം ബോട്ടുകളിൽ കയറ്റി വിഴിഞ്ഞത്തെത്തിച്ചു. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിനെതുടർന്ന് വിഴിഞ്ഞം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്േമാർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാേലാടെയായിരുന്നു പുല്ലുവിള സ്വദേശികളും സുഹൃത്തുക്കളുമായ പത്തംഗസംഘം ആഴിമല കടൽതീരത്തെത്തിയത്. ബി.ബി.എ ബിരുദധാരിയായ ജോൺസൺ ഇന്നലെ യു.കെയിൽ ഉപരിപഠനത്തിന് പോകാനിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. യാത്രയുമായി ബന്ധപ്പെട്ട് ആഘോഷത്തിനെത്തിയതായിരുന്നു സംഘം. സംഘത്തിലെ രണ്ടുപേർ കടലിൽ ചാടി അപകടത്തിൽപെട്ടതോടെ ഇവരെ രക്ഷിക്കാനായി മൂന്നുപേർകൂടി കടലിൽ ചാടിയെങ്കിലും ഇവരും തിരയിൽപെട്ടു. അപകടം കണ്ട് തൊട്ടടുത്തായി ചൂണ്ടയിടുകയായിരുന്ന ഒരാൾ നടത്തിയ സമയോചിതമായ ഇടപെടലിൽ നിക്കോൽസൺ എന്ന യുവാവിനെ രക്ഷിക്കാനായെങ്കിലും മറ്റ് നാലുപേരും തിരച്ചുഴിയിൽ മുങ്ങിപ്പോകുകയായിരുന്നു. ശേഷിക്കുന്ന രണ്ടുപേർക്കുള്ള തിരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ പറഞ്ഞു. മരിച്ച മനു ബി.കോം വിദ്യാർഥിയാണ്. ഏക സഹോദരി സിന്ധു കോസ്റ്റൽ റേഡിയോയിലെ ജീവനക്കാരിയാണ്. വിദ്യാർഥിനിയായ നീനു ജോൺസൻെറ സഹോദരിയാണ്. photo file name: vizhinjam 01.jpg vizhinjam 02 vizhinjam Warf 01.jpg vizhinjam Warf 02.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story