Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎനിക്ക്

എനിക്ക് ജ്യേഷ്ഠസഹോദരൻ

text_fields
bookmark_border
ഏത് പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുന്ന നേതാവ് രമേശ് ചെന്നിത്തല നിയമസഭാ പ്രവേശനത്തിൻെറ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എൻെറ ഹൃദയംനിറഞ്ഞ ആശംസകള്‍. അദ്ദേഹം പ്രസിഡൻറായിരുന്ന കേരള വിദ്യാര്‍ഥി യൂനിയൻെറ ഭാഗമായാണ് 68-69 കാലത്ത് ചെന്നിത്തല മഹാത്മ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെക്കുന്നത്. കോണ്‍ഗ്രസിൻെറ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ കേരളീയ സമൂഹത്തില്‍ വലിയൊരു സ്വാധീന ശക്തിയാക്കാന്‍ എ.കെ.ആൻറണിക്കും വയലാര്‍ രവിക്കുമൊപ്പം അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ആ പ്രസ്ഥാനങ്ങളിലൂടെയാണ് ഞാനടക്കമുളള തലമുറ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ ഒരു ജ്യേഷ്ഠസഹോദരനാണ് എനിക്കെന്നും ഉമ്മന്‍ ചാണ്ടി. മാത്യു മണിയങ്ങാടന്‍ എം.പിയായ ശേഷം ഏതാണ്ട്്് രണ്ട്്്് ദശാബ്ദത്തിനുശേഷം കോട്ടയത്തുനിന്ന് കോണ്‍ഗ്രസിൻെറ എം.പിയാകുന്നത് 1989 ല്‍ ഞാനായിരുന്നു. അക്കാലങ്ങളില്‍ അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കോട്ടയത്തുനിന്ന് പാര്‍ലമൻെറിലേക്ക് മത്സരിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എം.പിയും എം.എല്‍.എയും എന്ന നിലയില്‍ ഞങ്ങള്‍ നല്ലൊരു ടീമായി അന്ന് പ്രവര്‍ത്തിച്ചിരുന്നു. 2005ല്‍ അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴാണ് കെ.പി.സി.സി അധ്യക്ഷൻെറ ചുമതലയേറ്റെടുത്ത് ഞാന്‍ വീണ്ടും കേരളത്തിലെത്തുന്നത്. രണ്ടു തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കെ.പി.സി.സി പ്രസിഡൻറിൻെറ ചുമതല എനിക്കായിരുന്നു. മികച്ച കോമ്പിനേഷനായിരുന്നു ഞങ്ങളുടേതെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും പറയുമായിരുന്നു. കേരളത്തിൻെറ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികള്‍ക്ക് തുടക്കമിടാന്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കഴിഞ്ഞു. ജനങ്ങളില്‍ നിന്നുയര്‍ന്നുവരികയും അവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തതുകൊണ്ടാണ് ജനസമ്പര്‍ക്ക പരിപാടി പോലെ ആഗോള അംഗീകാരം നേടിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്. ഏത് കുഴഞ്ഞുമറിഞ്ഞ പ്രശ്‌നവുമായി അദ്ദേഹത്തെ സമീപിച്ചാലും അതിന് പരിഹാരമുണ്ടാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. കേരളത്തിൻെറ മുഖച്ഛായ മാറ്റുന്ന ഒേട്ടറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലായിരുന്നു. ഞാന്‍ പ്രതിപക്ഷ നേതാവായ ശേഷവും പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം അദ്ദേഹത്തിൻെറ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട്‌ പോയിട്ടുള്ളത്്്. നിയമസഭാ പ്രവേശനത്തിൻെറ സുവര്‍ണജൂബിലി വേളയില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story