Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടയൊരുക്കത്തിന്...

പടയൊരുക്കത്തിന് ഭൂമിതേടി വ്യോമസേന

text_fields
bookmark_border
ഡെറാഡൂൺ: ചൈനയുമായി യഥാർഥ നിയന്ത്രണ രേഖയിൽ സംഘർഷം തുടരുന്നതിനിടെ പടയൊരുക്കത്തിന് ഭൂമിതേടി വ്യോമസേന. ചൈനയും നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി എയർ മാർഷൽ രാജേഷ് കുമാർ ചർച്ച നടത്തി. അതിർത്തി മേഖലയിലെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ സേനക്ക് പടയൊരുക്കം നടത്താനുള്ള ഇടംതേടിയായിരുന്നു കൂടിക്കാഴ്ച. മലമ്പ്രദേശത്ത് വ്യോമതാവളമൊരുക്കലും റഡാർ സംവിധാനമൊരുക്കലുമെല്ലാം ചർച്ചയായി. ചമോലി, പിതൊറാഗഢ്, ഉത്തർകാശി ജില്ലകളിലാണ് അടിസ്ഥാന സൗകര്യമൊരുക്കാൻ സേന ലക്ഷ്യമിടുന്നത്. പാന്ത്നഗർ, ജോളിഗ്രാൻറ്, പിതൊറാഗഢ്, എന്നിവിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് മൂന്ന് വിമാനത്താവളങ്ങൾ വികസിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ ത്രിവേന്ദ്ര സിങ് സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടിക്കായി നോഡൽ ഓഫിസറെ നിയമിക്കാനും ഉത്തരവിട്ടു. വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന നിർദേശത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാന വികസനത്തിന് അത് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story