Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTകെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണത്തിന് വീണ്ടും ജീവൻ വെക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ബസുകളുടെ സ്ഥിതിവിവരം മുൻകൂട്ടി അറിയാൻ കഴിയുന്ന ട്രാക്കിങ് സംവിധാനമടക്കം സമ്പൂർണ കമ്പ്യൂട്ടർവത്കരണത്തിന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ജീവൻ വെക്കുന്നു. പലവട്ടം തുടങ്ങിവെച്ചെങ്കിലും എങ്ങുമെത്താതെ അവസാനിച്ച നടപടികൾ സർക്കാറിൽനിന്ന് 16.98 കോടിക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ ഭരണപരമായ കാര്യങ്ങൾ, സർവിസ് ഒാപറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ടിക്കറ്റിങ്, ജി.പി.എസ് എന്നിവ ഇൗ പദ്ധതിയിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഏർപ്പെടുത്തും. ജി.പി.എസുമായി ബന്ധപ്പെടുത്തിയാണ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കുന്നത്. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിങ് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാർഥം ഇതിനായി പ്രത്യേക ആപ്പും തയാറാക്കും. ഇതിലൂടെ ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിൻെറ കൃത്യമായ തത്സമയ ലൊക്കേഷൻ എന്നിവ യാത്രക്കാർക്ക് ലഭിക്കും. വാഹനങ്ങളുടെ സർവിസിനിടയിലെ സീറ്റ് ലഭ്യത ഏത് സമയത്തും യാത്രക്കാർക്ക് അറിയാൻ സാധിക്കും. കെ.എസ്.ആർ.ടി.സിയുടെ ഭരണപരമായ കാര്യങ്ങൾ മാനേജ്മൻെറ് ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. ജീവനക്കാരുമായും സർവിസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ശാസ്ത്രീയമായ മാനേജ്മൻെറിനും സാധിക്കും. കാഷ്ലെസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിങ് സംവിധാനം ജി.പി.എസുമായി ബന്ധപ്പെടുത്തി നടപ്പാക്കുമെന്നതാണ് മറ്റൊന്ന്. മൊബൈൽ ടിക്കറ്റിങ് സംവിധാനവും ഈ മെഷീനുകളിൽ ഉണ്ടായിരിക്കും. ടിക്കറ്റിങ് സംവിധാനത്തെ ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതിനാൽ യാത്രക്കാർക്ക് സർവിസ് നടത്തുന്ന ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങൾ ലഭ്യമാകും. അഞ്ചുമാസത്തിനകം പദ്ധതി പൂർത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ സംവിധാനങ്ങളും ആധുനീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story