Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTആറുവയസ്സുകാരിയെ ചോദ്യംചെയ്യൽ; പൊലീസുകാർ നേരിട്ട് ഹാജരാകണമെന്ന് ബാലാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ആറുവയസ്സുകാരിയെ നിർബന്ധിച്ച് മദ്യംകുടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവായി. ആലുവ എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സുബൈർ, ചൈൽഡ് വുമൺ പൊലീസ് ഓഫിസർ മഞ്ജു എന്നിവരാണ് 22ന് ഹാജരാകേണ്ടത്. കുട്ടിയെ പത്തിലധികം തവണ ചോദ്യംചെയ്ത പൊലീസ് പ്രതിയായ ഭർതൃസഹോദരിയെ ഒരിക്കൽപോലും ചോദ്യംചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ലെന്ന് കാട്ടി കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കംമുതൽ പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ആഗസ്റ്റ് 16ന് എസ്.എച്ച്.ഒയും സംഘവും പൊലീസ് വാഹനത്തിൽ യൂനിഫോമിൽ വീട്ടിലെത്തി കുട്ടിയെ ചോദ്യംചെയ്തു. 24ന് എടത്തല എസ്.എച്ച്.ഒയും സി.െഎയും രണ്ടുവണ്ടി പൊലീസുമായി വീണ്ടുമെത്തി കുട്ടിയെയും മാതാപിതാക്കളെയും ചോദ്യംചെയ്തു. കുട്ടിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പോക്സോ കേസ് അന്വേഷണം എടത്തല സ്റ്റേഷനിൽനിന്ന് മാറ്റി ആലുവ ഈസ്റ്റ് എസ്.എച്ച്.ഒയെ ഏൽപിച്ചിരിക്കുകയാണ്. അതിനുശേഷം മദ്യം കുടിപ്പിച്ച കേസ് അന്വേഷിക്കാനെന്ന് പറഞ്ഞാണ് പൊലീസ് വീണ്ടും എത്തിയതെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഇത്തരം കേസുകളിൽ പുലർത്തേണ്ട രഹസ്യസ്വഭാവം ഇല്ലാതാക്കിയതായും പൊലീസ് സന്നാഹം മാനഹാനിക്ക് ഇടയാക്കിയെന്നും പരാതിക്കാരി ബോധിപ്പിച്ചു. പതിനഞ്ചുകാരന് പീഡനം: ബാലാവകാശ കമീഷൻ കേസെടുത്തു തിരുവനന്തപുരം: ന്യൂ മാഹിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. പീഡനത്തിന് വിധേയനായ കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാവായ പഞ്ചായത്തംഗമാണ് പ്രതിസ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story