Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTജോസിെൻറ എൽ.ഡി.എഫ് ബാന്ധവത്തിന് തടസ്സങ്ങൾ നീങ്ങുന്നു സി.പി.എമ്മിെൻറ കണ്ണ് യു.ഡി.എഫിനേൽക്കുന്ന രാഷ്ട്രീയ ആഘാതത്തിൽ
text_fieldsbookmark_border
ജോസിൻെറ എൽ.ഡി.എഫ് ബാന്ധവത്തിന് തടസ്സങ്ങൾ നീങ്ങുന്നു സി.പി.എമ്മിൻെറ കണ്ണ് യു.ഡി.എഫിനേൽക്കുന്ന രാഷ്ട്രീയ ആഘാതത്തിൽ കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: യു.ഡി.എഫിൽനിന്നുള്ള ജോസ് കെ. മാണിയുടെ വേർപിരിയൽ ഉറപ്പായതോടെ ഇനി ശേഷിക്കുന്നത് എൽ.ഡി.എഫ് പ്രവേശനത്തിനുള്ള സമയവും കാലവും മാത്രം. ഇതുവരെ പിന്നണിയിൽ നടന്ന ചർച്ചയും ധാരണയും ഒൗദ്യോഗിക നടപടിക്രമത്തിൻെറ രൂപത്തിലേക്ക് വരുന്നതിനുള്ള വാതിൽ കൂടിയാണ് തുറന്നതെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. ജോസ് വിഭാഗത്തിൻെറ വരവിന് മുമ്പുള്ള രഹസ്യ ധാരണകളും ചർച്ചകളും ഇനി കുറച്ചുകൂടി വേഗത്തിലാകും. അതിനുള്ള നീക്കം ഇരു ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ജോസിൻെറ വരവ് യു.ഡി.എഫിന് ഉണ്ടാക്കുന്ന രാഷ്ട്രീയ ആഘാതത്തിലാണ് സി.പി.എമ്മിൻെറ കണ്ണ്. ഇരു കേരള കോൺഗ്രസുകളും തമ്മിലുള്ള പടലപ്പിണക്കത്തിൻെറ കണക്ക് പറച്ചിലിനെക്കാൾ ഒരു പുതിയ കക്ഷി എൽ.ഡി.എഫിലേക്ക് വരുന്ന സമയമാണ് സി.പി.എമ്മിന് നേട്ടമാകുന്നത്. യു.ഡി.എഫ് ഉയർത്തിയ ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും ഒടുവിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സ്വർണക്കടത്തുകേസിൽ വരെ പെട്ട് സർക്കാർ ഉഴലുന്ന സമയത്താണ് ആ മുന്നണിയുടെ ഭാഗമായ ഒരു കക്ഷി വരുന്നത്. വാചാലമായ രാഷ്ട്രീയ സന്ദേശമാണ് അത് നൽകുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ. യു.ഡി.എഫ് ഉന്നയിക്കുന്ന രാഷ്ട്രീയ, അഴിമതി ആരോപണങ്ങൾ ആ മുന്നണിയുടെ ഭാഗമായിരുന്നവർ തന്നെ തള്ളിപ്പറഞ്ഞ് മറുപടി പറയുന്നെന്നത് പ്രതിപക്ഷത്തിന് സൃഷ്ടിക്കുന്ന തലവേദന അവർ തിരിച്ചറിയുന്നു. മുന്നണിയെന്ന നിലയിൽ ശക്തി നഷ്ടപ്പെട്ട യു.ഡി.എഫിനെയും നേതൃത്വം നൽകുന്ന കോൺഗ്രസിനെയും തങ്ങൾക്ക് ശക്തികുറഞ്ഞ മധ്യകേരളത്തിൽ പുതിയ കൂട്ടാളിക്കൊപ്പം ചേർന്ന് നേരിടാൻ അവസരം ഒരുങ്ങുക കൂടിയാണ് എൽ.ഡി.എഫിന്. അടുത്ത ആഴ്ചത്തെ എൽ.ഡി.എഫ് യോഗത്തിൽ ഇനി സി.പി.എമ്മിന് ജോസ് വിഭാഗത്തിൻെറ വിഷയം അവതരിപ്പിക്കാൻ തടസ്സമൊന്നുമില്ല. 11ന് സെക്രേട്ടറിയറ്റ് ചേരും. സി.പി.െഎ സംസ്ഥാന നിർവാഹക സമിതി 23നും 24 നും. നേരത്തേ എതിർ നിലപാട് സ്വീകരിച്ച സി.പി.െഎക്കും വിഷയം ചർച്ച ചെയ്യണം. സി.പി.എമ്മിൻെറ നിർദേശവും കൂടി കണക്കിലെടുക്കണം. ഇനിയും പുറംതിരിഞ്ഞ് നിൽക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും നേരിടുേമ്പാൾ മുന്നണി വികസനം നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ലെന്ന് എൽ.ഡി.എഫ് ഘടകക്ഷികൾക്കും അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story