Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTഒാർഡിനറി പരിഷ്കാരം അരാജകത്വം സൃഷ്ടിക്കും ^എ.െഎ.ടി.യു.സി
text_fieldsbookmark_border
ഒാർഡിനറി പരിഷ്കാരം അരാജകത്വം സൃഷ്ടിക്കും -എ.െഎ.ടി.യു.സി തിരുവനന്തപുരം: ഒാർഡിനറി സർവിസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലായിടത്തും നിർത്തണമെന്ന നിർദേശം റോഡിൽ വലിയ അരാജകത്വം സൃഷ്ടിക്കുമെന്നും ഒരുവട്ടം കൂടി ആലോചിച്ച ശേഷമേ ക്രമീകരണം ഏർപ്പെടുത്താവൂ എന്നും എ.െഎ.ടി.യു.സി. ഉദ്ദേശ്യശുദ്ധി നല്ലതാണെങ്കിലും ഏറെ പ്രായോഗികപ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് എം.ഡിക്ക് നൽകിയ കത്തിൽ യൂനിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർ, കണ്ടക്ടർമാർക്ക് സുഗമമായും സമാധാനത്തോടെയും സർവിസ് നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. അംഗീകൃത സ്റ്റോപ് എന്ന സങ്കൽപത്തെ വിസ്മരിക്കുന്നതിലൂടെ നിശ്ചയിച്ചിരിക്കുന്ന സമയത്ത്, എത്തിച്ചേരേണ്ട സ്ഥലത്ത് എത്താൻ കഴിയാതെയാകും. നിലവിലെ 'റണ്ണിങ് ടൈം' എന്ന സംവിധാനത്തിൻെറ പ്രസക്തിതന്നെ നഷ്ടപ്പെടും. നീളം കൂടിയ ബസുകൾ റോഡുനീളെ കൈകാണിക്കുന്നിടത്തെല്ലാം നിർത്തേണ്ടി വരുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും പ്രശ്നങ്ങളും നിയമലംഘനത്തിൻെറ പേരിലുള്ള െപാലീസ് നിയമ നടപടികൾക്കിടയാക്കും. ഡീസൽചെലവ് കുറക്കുന്നതിനൊപ്പം യാത്രക്കാരെ കൂടുതൽ ആകർഷിക്കാനാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഓരോ സ്റ്റോപ്പിലും ബസ് നിർത്തുന്നതും പിന്നെ മുന്നോട്ടെടുക്കുന്നതും വരുത്തി െവക്കുന്ന ഡീസൽ ചെലവും പരിഗണിക്കണം. ഏറെ കാലപ്പഴക്കമുള്ള (10 വർഷവും അതിന് മുകളിലും) ബസുകളാണ് നഗരങ്ങളിൽ ഓടുന്ന ഓർഡിനറികൾ. നിശ്ചിത സ്റ്റോപ്പുകളിൽ നിർത്തി സർവിസ് നടത്തുമ്പോൾ പോലും ഇന്ധനചെലവ് ഏറെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story