Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 4 Sep 2020 11:58 PM GMTകണക്കിലധികം കരുതൽ; അംഗീകാരമായി അധ്യാപക അവാർഡ്
text_fieldsbookmark_border
പാലോട്: കുട്ടികൾ എത്തുന്നില്ലെങ്കിലും സ്കൂളിനോടുള്ള സ്വാമിനാഥൻ സാറിൻെറ കരുതലിന് കുറവുവന്നിട്ടില്ല. പൊടിയും മാറാലയുമില്ലാത്ത ക്ലാസ് മുറികളും മുറ്റത്ത് തഴച്ചുവളരുന്ന പച്ചക്കറികളും പൂച്ചെടികളും അത് സാക്ഷ്യപ്പെടുത്തും. സ്കൂളും കുട്ടികളും ജീവവായുപോലെ പ്രധാനമെന്ന് കരുതുന്ന സ്വാമിനാഥൻ സാറിനുള്ള അംഗീകാരമാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാർഡ്. പ്രൈമറി വിഭാഗത്തിലാണ് പാലോട് പേരക്കുഴി സർക്കാർ എൽ.പി സ്കൂൾ പ്രഥമാധ്യാപകനായ കെ. സ്വാമിനാഥൻ പുരസ്കാരം ചൂടിയത്. പൂജപ്പുര തമലം തട്ടാമല ലെയിൻ മഴവില്ലിൽ കെ. സ്വാമിനാഥൻ സ്ഥാനക്കയറ്റം ലഭിച്ച് പേരക്കുഴി സ്കൂളിലെത്തുന്നത് ഒരുവർഷം മുമ്പാണ്. ചുരുങ്ങിയ സമയത്തിൽ സ്കൂൾ മുറ്റം കൃഷി സൗഹൃദമാക്കി. സ്കൂൾ റേഡിയോയും മിനി തിയറ്ററും ഒരുക്കി. വീട്ടിലൊരു പുസ്തകപ്പുര പദ്ധതിക്കും രൂപം കൊടുത്തു. പ്രാഥമിക വിദ്യാഭ്യാസം നേടിയ ആലപ്പുഴ പുറക്കാട് സ്കൂളിലാണ് ഒൗദ്യോഗിക ജീവിതവും ആരംഭിച്ചത്. കുട്ടികൾക്കായി 16 ഷോർട്ട് ഫിലിമുകൾ നിർമിച്ചു. ഈ മേഖലയിൽ 20 അവാർഡുകൾ നേടി. മൂന്ന് പുസ്തകങ്ങളും പുറത്തിറക്കി. ഗുരുശ്രേഷ്ഠ അവാർഡ്, ഗാന്ധിദർശൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ ആറാംതരം ഗണിതം പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥ സീനയാണ് ഭാര്യ. മകൾ ഡിഗ്രി വിദ്യാർഥി ദേവകൃഷ്ണ. കുട്ടികളുടെയും സ്കൂളിൻെറയും ഉന്നതിക്കായി പ്രയത്നിക്കുന്ന സ്വാമിനാഥൻ സാറിന് അർഹതക്കുള്ള അംഗീകാരമാണ് അവാർഡെന്ന് പി.ടി.എ പ്രസിഡൻറ് വി.എൽ. രാജീവ് പറഞ്ഞു. ചിത്രം. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് വീടുകളിലെത്തി വൃക്ഷത്തൈകൾ നൽകുന്ന സ്വാമിനാഥനും സഹപ്രവർത്തകരും IMG-20200904-WA0033 IMG-20200904-WA0045 ചിത്രം.. സ്വാമിനാഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story