Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരട്ടക്കൊല:...

ഇരട്ടക്കൊല: ഗൂഢാലോചനയിൽ അടൂർ പ്രകാശിനും പങ്ക് -സി.പി.എം

text_fields
bookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല നടന്നത് ഉന്നത കോൺഗ്രസ് നേതൃത്വത്തിൻെറ അറിവോടെയാണെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഗൂഢാലോചനയിൽ അടൂർ പ്രകാശ് എം.പിക്കും പങ്കുണ്ടെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊലക്കുശേഷം അടൂർ പ്രകാശിൻെറ സ്ഥലത്തേക്കാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാവുന്നത് കൊണ്ടാണ് ഡി.കെ. മുരളി എം.എൽ.എയുടെ മകനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനുമെതിരെ വ്യാജപ്രചാരണം നടത്തുന്നത്. നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വയരക്ഷയെ കരുതിയാകും കൊല്ലപ്പെട്ടവർ ആയുധം കൈവശംെവച്ചത്. അല്ലെങ്കിൽ അക്രമികളിൽനിന്ന് പിടിച്ചുവാങ്ങിയതാകാം. അവർ മറ്റാരെയും ആക്രമിക്കാൻ പോയതല്ല. ഏതാനും മാസംമുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വകവരുത്താൻ ശ്രമിച്ചവരെ കേസിൽനിന്ന് രക്ഷിക്കാൻ അടൂർ പ്രകാശ് നേരിട്ടിടപെട്ടു. പ്രതികൾക്ക് ഒളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും കേസിലെ വകുപ്പുകൾ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇതേകേസിലെ പ്രതികളാണ് ഇരട്ടക്കൊലപാതകത്തിലെയും മുഖ്യപ്രതികൾ. കേസിൽ അറസ്റ്റിലായവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. മുട്ടത്തറയിൽ കോൺഗ്രസ് പ്രവർത്തക ലീനയുടെ വീട് ആക്രമണത്തിൽ സി.പി.എമ്മിന് പങ്കുമില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുള്ള അവർ രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാൻ നടത്തിയ ശ്രമമാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story