Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTവിവാഹവാഗ്ദാനം നൽകി ബലാത്സംഗം: വടകര സ്വദേശി പിടിയിൽ
text_fieldsbookmark_border
കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ െഎ.എ.എസ് കോച്ചിങ് സൻെററിലെ വിദ്യാർഥിയുമായ ഇന്തസാർ (28) ആണ് കഴക്കൂട്ടം പൊലീസിൻെറ പിടിയിലായത്. പഠനകാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതൽ സംസ്ഥാനെത്ത വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ബലാത്സംഗം നടത്തിയെന്നാണ് പരാതി. പിന്നീട് വിവാഹം കഴിക്കാൻ സമ്മതമെല്ലന്നറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പേരാമ്പ്ര പൊലീസ് കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണിൻെറ നേതൃത്വത്തിൽ എസ്.െഎ അൻവർ, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ, പ്രിൻസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story