Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTവെഞ്ഞാറമൂട് കൊലപാതകം: കുടുംബങ്ങളെ പാർട്ടി സംരക്ഷിക്കും -കോടിയേരി
text_fieldsbookmark_border
വെഞ്ഞാറമൂട് (തിരുവനന്തപുരം): വെഞ്ഞാറമൂട്ടിലേത് ആസൂത്രിത കൊലപാതകമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രക്തസാക്ഷികളുടെ കുട്ടികൾക്ക് എത്ര വിദ്യാഭ്യാസം ചെയ്യണമോ അത് ചെയ്യാനുള്ള സൗകര്യം പാർട്ടി സജ്ജീകരിക്കും. രണ്ട് കുടുംബത്തിനും ഭാവിയിൽ മറ്റ് പ്രയാസമില്ലാതെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷവും പാർട്ടി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.െഎ നേതാക്കളായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എന്നും ഇൗ കുടുംബത്തോടൊപ്പമുണ്ടാകും. കേരളത്തിൽ പലയിടത്തും അക്രമങ്ങൾ അഴിച്ചുവിടാനും പ്രകോപനം സൃഷ്ടിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. അതിൽ സി.പി.എം പ്രവർത്തകർ പെട്ടുപോകരുത്. ഇത്തരം ഘട്ടത്തിൽ ആത്മസംയമനം പാലിക്കണം. അതാണ് പാർട്ടിയുടെ ശക്തി. ശക്തിയുള്ളവർക്ക് മാത്രമേ സംയമനം പാലിക്കാൻ കഴിയൂ. അക്രമത്തിന് പകരം ജനങ്ങളെ അണിനിരത്തി കാപാലിക സംഘത്തെ ഒറ്റപ്പെടുത്തണം. കോൺഗ്രസിൻെറ ഒാഫിസോ േകാൺഗ്രസ് പ്രവർത്തകരുടെ വീടോ ആക്രമിക്കാൻ സി.പി.എം ഉദ്ദേശിക്കുന്നില്ല. അത്തരം ഒരു സംഭവത്തിലും സി.പി.എം പ്രവർത്തകർ പങ്കാളിയാകില്ല. സമാധാനമാണ് സി.പി.എം ആഗ്രഹിക്കുന്നത്. സർക്കാറിൻെറ വികസനപദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ സമാധാനം വേണം. അത് തകർക്കാനാണ് അക്രമം നടത്തി കേരളത്തിൽ കലാപത്തിന് കോൺഗ്രസ് ശ്രമിക്കുന്നത്. അവർക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകണം. രണ്ടുപേരുടെ രക്തസാക്ഷിത്വം വൃഥാവിലാകില്ല. ഇൗ വിഷയത്തിൽ ഉയർന്ന എല്ലാ ആക്ഷേപങ്ങളും പൊലീസ് അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തണം. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. സംഭവം നടക്കുന്നെന്നറിഞ്ഞിട്ടും വിവരം പൊലീസിന് നൽകാതിരുന്ന കോൺഗ്രസ് നേതാക്കളെയും കണ്ടെത്തണം. അതിന് ഫലപ്രദമായ അന്വേഷണം വേണം. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story