Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTവെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് കാരാഗൃഹം ^സി.കെ. വിദ്യാസാഗർ
text_fieldsbookmark_border
വെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് കാരാഗൃഹം -സി.കെ. വിദ്യാസാഗർ തിരുവനന്തപുരം: ഗുരുദർശനത്തെ തമസ്കരിച്ച് ശ്രീനാരായണീയരുടെ ഫണ്ട് അപഹരണം നടത്തി സന്തത സഹചാരിയെ ആത്മഹത്യയിലേക്ക് നയിച്ച വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നത് കാരാഗൃഹമാണെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻറ് അഡ്വ.സി.കെ. വിദ്യാസാഗർ. ഗുരുധർമവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും റിസീവർ ഭരണത്തിന് കീഴിലാക്കുക, കെ.കെ. മഹേശൻെറ മരണത്തെക്കുറിച്ചുള്ള അന്വഷണം ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ഭാരവാഹികൾ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹോദര ധർമവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി കൺവീനർ അഡ്വ. ചന്ദ്രസേനൻ, അഡ്വ. കമൽജിത്ത്, പ്രഫ. ചിത്രാംഗദൻ, ധർമവേദി വൈസ് ചെയർമാൻമാരായ സത്യൻ പന്തത്തല, കണ്ടല്ലൂർ സുധീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story