Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTലളിതകല അക്കാദമിയുടെ 'നിറകേരളം' വിവാദത്തിൽ
text_fieldsbookmark_border
ഈ ഭരണസമിതിയുടെ കാലത്ത് അക്കാദമി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ചിത്രകാരൻ ഡോ. ഷാജു നെല്ലായി തൃശൂർ: ലോക്ഡൗണിൽ അക്കാദമി ചിത്രകാരന്മാർക്കായി സംഘടിപ്പിക്കുന്ന 'നിറകേരളം' ചിത്രകല ക്യാമ്പ് വിവാദത്തിൽ. പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂർ തുക നൽകി ക്ഷണിച്ച ചിത്രകാരനെ ഒഴിവാക്കി അപമാനിച്ചുവെന്നാണ് ആക്ഷേപം. ചിത്രകാരൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വിഷയം ഏറ്റെടുത്ത് മറ്റ് കലാകാരന്മാരും രംഗത്തെത്തി. ചിത്രകാരനും നിരൂപകനുമായ ഡോ. ഷാജു നെല്ലായിയെയാണ് ഒഴിവാക്കിയത്. ദലിതനെന്ന കാരണത്താലാണ് അപമാനിക്കപ്പെട്ടതെന്ന ആക്ഷേപവും ഉണ്ട്. ആഗസ്റ്റ് 25ന് ആരംഭിച്ച് ഈ മാസം മൂന്നുവരെ നടക്കുന്ന ദശദിന ചിത്രകല ക്യാമ്പും അതോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച പ്രഭാഷണങ്ങളും അടങ്ങുന്നതാണ് നിറകേരളം. 105 ചിത്രകാരന്മാരെയാണ് അക്കാദമി തെരഞ്ഞെടുത്തത്. ചിത്രകാരന്മാർക്ക് തുകയും വരക്കാൻ ആവശ്യമായ ക്യാൻവാസും അക്കാദമി നൽകി. വീട്ടിലിരുന്നാണ് വരക്കുക. നിലവിൽ അക്കാദമിയുടെ ക്യാമ്പുകളിൽ പങ്കെടുക്കുകയും രവീന്ദ്രനാഥ് ടാഗോറിനെ കുറിച്ച് പുസ്തകം എഴുതുകയും അക്കാദമിയുടെ ഡയറക്ടറിക്ക് ആർട്ടിസ്റ്റുകളുടെ പ്രൊഫൈൽ തയാറാക്കുകയും ചെയ്യുന്നയാളാണ് ഡോ. ഷാജു. വരക്കാൻ കാൻവാസ് അടക്കം അയച്ച് നൽകിയ ശേഷം െഗസ്റ്റ് അധ്യാപകനെന്ന കാരണം പറഞ്ഞാണ് തന്നെ മാറ്റിയതെന്ന് ഡോ. ഷാജു നെല്ലായി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഇനി ഈ ഭരണസമിതിയുടെ കാലത്ത് അക്കാദമിയുടെ ക്യാമ്പ് അടക്കം പരിപാടികളോട് സഹകരിക്കില്ലെന്നും ഷാജു അറിയിച്ചു. ഷാജുവിൻെറ കുറിപ്പ് എത്തിയതോടെയാണ് വിഷയം മറ്റ് കലാകാരന്മാരും ഏറ്റെടുത്തത്. നേരത്തേ ചിത്രകാരൻ അശാന്തൻെറ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് സമാനമാണ് ഇതെന്നും ആക്ഷേപം ഉയർന്നു. പാർട്ട്ടൈം ജീവനക്കാരൻ ആണെന്ന കാരണത്താൽ ഡോ. ഷാജുവിനെ ഒഴിവാക്കുന്നത് അപമാനിക്കുന്നതാണെന്ന് ചിത്രകാരന്മാർ ആരോപിക്കുന്നു. അതേസമയം, വരുമാനമില്ലാത്തവർക്കായി സംഘടിപ്പിച്ച പരിപാടിയാണിതെന്നും പട്ടിക തയാറാക്കിയപ്പോൾ വരുമാനമുള്ളവരും ഉൾപ്പെട്ടത് ഒഴിവാക്കുകയായിരുന്നുവെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് അക്കാദമി അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story