Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTകേരളം ഭരിക്കുന്നത് അക്രമത്തിെൻറ ഉപാസകന്മാര്‍ -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsbookmark_border
കേരളം ഭരിക്കുന്നത് അക്രമത്തിൻെറ ഉപാസകന്മാര്‍ -മുല്ലപ്പള്ളി രാമചന്ദ്രൻ അമ്പലത്തറ: അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാറിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ മറവില്‍ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകള്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടത്തുന്നത്. വിവിധ ജില്ലകളിലായി 142ല്‍പരം കോണ്‍ഗ്രസ് ഓഫിസുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസിൻെറ നേതൃത്വത്തിലുള്ള വായനശാലകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സി.പി.എമ്മിൻെറ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച ഉപവാസം അനുഷ്ഠിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇരട്ടക്കൊലപാതകത്തെ സി.പി.എം ആഘോഷമാക്കി മാറ്റി. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ട് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story