Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 5:28 AM IST Updated On
date_range 30 Aug 2020 5:28 AM ISTപാലോട്-ബ്രൈമൂർ പാത, മലയോരത്തിനും മനസ്സറിഞ്ഞ്
text_fieldsbookmark_border
ജില്ലയിൽ കിഫ്ബി വഴി പുനരുദ്ധാരണം പൂർത്തിയാക്കിയ ആദ്യ പാതയാണ് വാമനപുരം നിയോജക മണ്ഡലത്തിലുൾപ്പെട്ട പാലോട്-ബ്രൈമൂർ റോഡ്. 46 കോടി ചെലവിൽ 15 കിലോമീറ്റർ ദൂരമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമിച്ചത്. നിശ്ചിത കാലാവധിക്ക് മുന്നേ പണി പൂർത്തിയാക്കാനായെന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്. രണ്ട് വർഷമായിരുന്നു പ്രവൃത്തി കാലാവധി. പരമാവധി പുറമ്പോക്ക് ഭൂമി ഏറ്റെടുത്തായിരുന്നു നിർമാണം. ഇരുവശത്തും ഓടകളും ഇൻറർലോക്ക് പാകിയ നടപ്പാതകളും നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി. പാലോട് മുതൽ പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ വരെയുള്ള ഭാഗം നിലവിലെ മലയോര ഹൈവേയിൽ ഉൾപ്പെട്ടതാണ്. ബ്രൈമൂർ മലയിൽ അവസാനിക്കുന്ന റോഡിൻെറ ബാക്കി ഭാഗം ഏറക്കുറെ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടങ്ങളിലും വനംവകുപ്പിൻെറ സഹകരണത്തോടെ വീതി വർധിപ്പിക്കാനായത് നേട്ടം തന്നെ. ദൃശ്യഭംഗിയുള്ള പ്രകൃതിയിലൂടെ കടന്നുപോകുന്ന സാങ്കേതികത്തികവുള്ള റോഡ് മലയോരമേഖലയുടെ വിനോദസഞ്ചാരവികസനത്തിന് മുതൽക്കൂട്ടാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട മങ്കയം വെള്ളച്ചാട്ടങ്ങൾ ഈ പാതയോരത്താണ്. എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും കൃത്യതയോടെയുള്ള ഇടപെടലും നാട്ടുകാരുടെ സഹകരണവും സമയബന്ധിത പൂർത്തീകരണത്തിന് സഹായിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിച്ച അസി.എൻജിനീയർ വി.എസ്. ആനന്ദ് പറഞ്ഞു. - ഡി.കെ. മുരളി വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി 217.5 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. വാമനപുരം-ചിറ്റാർ റോഡ് പണി പുരോഗമിക്കുന്നു. മുതുവിള -ചെല്ലഞ്ചി -കുടവനാട് -നന്ദിയോട് റോഡ്, വെഞ്ഞാറമൂട്- റിങ് റോഡ്, വെഞ്ഞാറമൂട് -മേൽപാലം എന്നിവ പ്രാരംഭ ഘട്ടത്തിലാണ്. മലയോര ഹൈവേയിലുൾപ്പെട്ട പെരിങ്ങമ്മല- ഗാർഡ് സ്റ്റേഷൻ-വിതുര- കൊപ്പം റോഡിന് സാങ്കേതിക അനുമതിയായി. വിവിധ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ 23 കോടി രൂപയുടെ പ്രവർത്തനാനുമതിയും കിഫ്ബി വഴി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story