Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTവ്യാജപ്രചാരണം: ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പി.എസ്.സി
text_fieldsbookmark_border
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിെവച്ചിരിക്കുകയാണ്. വസ്തുത ഇതാണെന്നറിഞ്ഞിട്ടും ഒരുസംഘം ഉദ്യോഗാർഥികൾ, സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സി പൂഴ്ത്തിവെക്കുന്നെന്നാരോപിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി. പി.എസ്.സിയെ അപകീർത്തിപ്പെടുത്തുംവിധം ദുഷ്പ്രചാരണം അഴിച്ചുവിട്ട ഉദ്യോഗാർഥികളെ പി.എസ്.സി തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്.സി വിജിലൻസിനെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറപിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോതെറപിസ്റ്റ് തസ്തികകളുടെ ഒ.എം.ആർ പരീക്ഷയിൽ പരീക്ഷകേന്ദ്രം മാറ്റിനൽകിയില്ലെന്ന കാരണത്താൽ ഒരുപറ്റം ഉദ്യോഗാർഥികൾ ആരോപണം ഉന്നയിച്ചു. പരീക്ഷകേന്ദ്രം തിരുവനന്തപുരം ആയ ഉദ്യോഗാർഥികൾക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിൾ സ്െപ്രഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുംവിധം സമാന്തര സംവിധാനവും ഇത്തരക്കാർ രൂപപ്പെടുത്തി. ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇേൻറണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story