Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTഒന്നരക്കോടി ചെലവിൽ നിർമിച്ച മാർക്കറ്റിൽ കച്ചവടമില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: ഒന്നരക്കോടി ചെലവിൽ നിർമിച്ച മാർക്കറ്റ് ഉപയോഗിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. അമ്പത് സൻെറ് സ്ഥലത്ത് വിശാലമായ പാർക്കിങ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാൻറുമായി ഒന്നരക്കോടി മുടക്കി നഗരസഭ നിർമിച്ച വള്ളക്കടവ് മാർക്കറ്റാണ് പൂർണമായി ഉപയോഗിക്കാത്തത്. ഇതുമൂലം വഴിയരികിൽ മത്സ്യക്കച്ചവടവും മാംസക്കച്ചവടവും നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചു. തിരുവനന്തപുരം നഗരസഭ സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. വഴിയോര കച്ചവടത്തിന് ശേഷം മാംസത്തിൻെറയും മറ്റും അവശിഷ്ടങ്ങൾ വഴിയരിയിൽ നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. വിമാനത്താവളത്തിനും ഭീഷണിയാണ്. മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ കച്ചവടം നടത്താനുള്ള എല്ലാ സൗകര്യവുമുള്ള കെട്ടിടസമുച്ചയം വള്ളക്കടവ് മാർക്കറ്റിലുണ്ട്. വള്ളക്കടവ് സ്വദേശി രണ്ടര ലക്ഷം രൂപക്ക് നടത്തിപ്പ് അവകാശം ടെൻഡർ എടുത്തിട്ടുണ്ട്. എന്നാൽ പ്രദേശവാസികളായ ചിലർ മാർക്കറ്റ് സ്ഥലം കൈവശപ്പെടുത്തിയത് കാരണം ടെൻഡർ എടുത്തയാൾക്ക് വരുമാനം ലഭിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പുറമേനിന്നുള്ള കച്ചവടക്കാർക്ക് മാർക്കറ്റിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. കച്ചവടം മാർക്കറ്റിലായാൽ ഏകീകൃത വിലനിലവാരം നിലവിൽവരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ദിവസേന പച്ചമത്സ്യം വാങ്ങാൻ മാർക്കറ്റിലെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story