Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിഫ്ബി കനിഞ്ഞിട്ടും...

കിഫ്ബി കനിഞ്ഞിട്ടും ദുരിതം മാറാതെ തീരദേശം

text_fields
bookmark_border
തീരസംരക്ഷണനടപടികൾ ഫയലിലുറങ്ങുന്നു വലിയതുറ: പൂന്തുറ മുതല്‍ വേളി വരെയുള്ള തീരസംരക്ഷണത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മൻെറ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) 17.80 കോടി രൂപ അനുവദിെച്ചങ്കിലും അധികൃതരുടെ അനാസ്ഥ കാരണം തുടര്‍നടപടികളില്ല. നാള്‍ക്കുനാള്‍ കടല്‍ത്തീരങ്ങള്‍ ഇല്ലാതാകുകയാണ്. കടലാക്രമണത്തില്‍ വീടുകള്‍ തകരുന്നത് പതിവായി. തീരങ്ങളില്ലാത്തതിനാൽ ഉപജീവനത്തിനായി കടലില്‍ വള്ളമിറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികളും ശംഖുംമുഖം ബീച്ചിൻെറ തകര്‍ച്ച കാരണം ബീച്ചിനെ മാത്രം ആശ്രയിച്ച് കച്ചവടം ചെയ്ത് ജീവിച്ചിരുന്ന കുടുംബങ്ങളും പട്ടിണിയുടെ പിടിയിലാണ്. പലരും കിടാപ്പാടം പോലും നഷ്ടമായി ദുരിതാശ്വാസക്യാമ്പുകളിലാണ് അന്തിയുറങ്ങുന്നത്. കിഫ്ബി തുക അനുവദിച്ചതോടെ തീരം സംരക്ഷിക്കപ്പെടുന്നതിനൊപ്പം വര്‍ഷങ്ങളായി തീരദേശത്ത് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയ പല പദ്ധതികളും പുനര്‍ജനിക്കപ്പെടുമെന്ന് പ്രതീക്ഷയര്‍പ്പിച്ചവര്‍ ഇന്ന് കടുത്ത നിരാശയിലാണ്. മണ്‍സൂണ്‍ കാലത്ത് തീരത്ത് നിന്നും കടല്‍ എടുക്കുന്ന മണല്‍ തെക്കൊട്ടൊഴുകുകയും മണ്‍സൂണ്‍ കാലം കഴിയുന്നതോടെ മണല്‍ വീണ്ടും തിരത്തുതന്നെ കൊണ്ടുവന്ന് ഇടുകയും ചെയ്യുന്ന സ്വാഭാവിക പ്രക്രിയയാണ് മത്സ്യത്തൊഴിലാളി ജിവിതത്തെ നൂറ്റാണ്ടുകളായി നിര്‍ണയിച്ചിരുന്നത്. വിഴിഞ്ഞത്ത് തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്ജിങ് ആരംഭിച്ചതോടെ ഇൗ സ്വാഭാവികപ്രക്രിയ തകര്‍ന്നു. ഇതോടെ തീരങ്ങള്‍ തന്നെ ഇല്ലാതായി. തീരം നഷ്ടമാകുന്നത് തടയാന്‍ ഭൂവസ്ത്ര ട്യൂബ്(ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും പണം അനുവദിച്ചു. വീടുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കടല്‍ഭിത്തി, ബീച്ച് സംരക്ഷണത്തിലൂടെ ശംഖുംമുഖം ബീച്ചിൻെറ പഴയ പ്രതാപം തിരിച്ചുപിടിക്കല്‍ തുടങ്ങിയ തീരസംരക്ഷണ പദ്ധതികള്‍ക്കാണ് പണം അനുവദിച്ചത്. എന്നാൽ ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണ്. ക്യാപ്ഷന്‍ : തീരം നഷ്ടമായിക്കൊണ്ടിരിക്കുന്ന പൂന്തുറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story