Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTജി. അർജുനെൻറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി
text_fieldsbookmark_border
ജി. അർജുനൻെറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി കാട്ടാക്കട: ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയശേഷം തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായ ജി. അർജുനൻെറ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിൻെറ കരുത്തുറ്റ സ്ഥാനാർഥിയായ ജി. കാര്‍ത്തികേയനെതിരെ പോരാടാന്‍ ഇടതുമുന്നണി ആര്യനാട് നിയോജകമണ്ഡലത്തില്‍ നിയോഗിച്ചത് ജി. അര്‍ജുനനെയായിരുന്നു. ആ അങ്കത്തില്‍ വിജയിച്ചില്ലെങ്കിലും ആര്യനാടിൻെറ ജനമനസ്സുകളില്‍ ജി. അർജുനന്‍ കരുത്തുറ്റ നേതാവായി ഉയർന്നു. 1975ല്‍ ആര്‍.എസ്.പി യുവജനവിഭാഗമായ പി.വൈ.എഫില്‍ ചേര്‍ന്നു. തുടര്‍ന്ന് ആര്‍.എസ്.പിയിലെത്തി. ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍, തോട്ടംതൊഴിലാളി യൂനിയന്‍, നിര്‍മാണതൊഴിലാളി യൂനിയന്‍ തുടങ്ങി തൊഴിലാളി സംഘടനകള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നിയമസഭയിെലത്താന്‍ കഴിഞ്ഞില്ലെങ്കിലും തദ്ദേശസ്ഥാപനത്തിലേക്കുള്ള െതരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ച് കുറ്റിച്ചല്‍ പഞ്ചായത്ത് ഭരണസമിതിയിലെത്തി. ഒരുതവണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡൻറായി. പരുത്തിപ്പള്ളി എസ്.എന്‍.ഡി.പി ശാഖയുടെ പ്രസിഡൻറായും ആധാരം എഴുത്ത് അസോസിയേഷന്‍ ഭാരവാഹിയായും നാട്ടിലെ കലാ-സാംസ്കാരികസംഘടനകളില്‍ നേതൃസ്ഥാനങ്ങളിലും സജീവമായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തിനുശേഷം പാര്‍ട്ടിയില്‍ സജീവമല്ലാതായി. മരണത്തിൻെറ തലേന്നാള്‍ വരെ തൻെറ ആധാരം എഴുത്ത് ഒാഫിസിലും സജീവമായി തന്നെയുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വലിയ സൗഹൃദവലയത്തിൻെറ ഉടമയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story