Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTസി.പി.എം പ്രവർത്തകൻ കുേത്തറ്റ് മരിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
text_fieldsbookmark_border
കായംകുളം: കായംകുളത്ത് സി.പി.എം പ്രവർത്തകൻ എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ സിയാദ് (36) കുത്തേറ്റ് മരിച്ച സംഭവത്തിൽ ക്വേട്ടഷൻ സംഘത്തലവനായ മുഖ്യ പ്രതി പിടിയിൽ. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബിെന (39) ആണ് കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിടെ പരിക്കേറ്റ ഇയാൾ കോട്ടയത്തേക്ക് കടക്കുകയായിരുന്നു. സിയാദിനെ കൊലപ്പെടുത്തുകയും സുഹൃത്ത് റജീഷിനെ (34) വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെയും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി കായംകുളം ഫയർസ്റ്റേഷന് സമീപമാണ് സിയാദിനുനേരെ അക്രമണം ഉണ്ടായത്. മുജീബിൻെറ നേതൃത്വത്തിലെ സംഘമാണ് കൃത്യം നടത്തിയത്. രണ്ടുപേർ വീതം ബൈക്കിലും കാറിലുമായാണ് ഇവിേടക്ക് എത്തിയത്. സംഭവത്തിനുശേഷം റജീഷിൻെറ വീട് ലക്ഷ്യമാക്കി ഇവർ കോയിക്കപ്പടിയിലേക്ക് എത്തി. എന്നാൽ, സംഭവം അറിഞ്ഞ റജീഷ് സുഹൃത്തുമൊത്ത് ഇതിനകം ജങ്ഷനിൽ എത്തിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ റജീഷിന് തലക്ക് വെേട്ടറ്റു. ഇതിനിടയിൽ മുജീബിനും പരിക്കേറ്റു. മുജീബിൻെറ കുടുംബം വാടകക്ക് താമസിക്കുന്ന വീടിന് നേരെയും ആക്രമണമുണ്ടായി. കോയിക്കപ്പടിയിൽ സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ കൗൺസിലർ നിസാമാണ് മുജീബിനെ വീട്ടിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല. ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെട്ടതിനാലാണ് വീട്ടിലെത്തിച്ചതെന്ന് നിസാം പറഞ്ഞു. ഇതേതുടർന്ന് നിസാമിൻെറ വീടിന് നേരെയും അക്രമണം ഉണ്ടായി. വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന ആരോപണത്തെതുടർന്നാണ് നിസാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയത്. സിയാദിൻെറ െകാലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story