Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTകെ.യു.ഡബ്ല്യു.ജെ അപലപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഡൽഹിയിൽ 'ദി കാരവൻ' മാഗസിനിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടായ അക്രമത്തെ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) അപലപിച്ചു. ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമപ്രവർത്തകരാണ് അക്രമത്തിനിരയായത്. ഷാഹിദ്‌താൻത്ര, പ്രഭജിത് സിങ് എന്നിവരും മറ്റൊരു വനിത റിപ്പോർട്ടറുമാണ് അക്രമത്തിനരിയായത്. പ്രദേശത്തെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബി.ജെ.പി ജനറൽ സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തിൽ കൈയേറ്റം നടന്നതെന്ന് 'ദി കാരവൻ' മാഗസിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ട് എഫ്.െഎ.ആർ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ല. കേന്ദ്ര ആഭ്യന്തരവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് കർശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്‌ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story