Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ദേവദാരു പൂത്തു' പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിേൻറതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി. മികച്ച സാംസ്കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമൻകുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നമ്മുടെ നാടിൻെറ സംസ്കാരത്തിന് ചുനക്കര രാമൻകുട്ടി നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് സാസ്കാരിക മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ചുനക്കര രാമൻകുട്ടിയുടെ വേർപാട് വേദന സൃഷ്ടിക്കുന്നതാണെന്നും ജനപ്രിയമായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ ഓർമയിൽ അദ്ദേഹം എന്നുമുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ, കേരള എൻ.ജി.ഒ സൻെറർ, പ്രഭാത് ബുക്ക് ഹൗസ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story