Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസഭ്യവർഷത്തിൽ...

അസഭ്യവർഷത്തിൽ പ്രതിപക്ഷഅണികൾ പൂണ്ട് വിളയാടുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷപാർട്ടികളിലെ അണികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോട് എങ്കിലും മാന്യമായി സമൂഹമാധ്യമത്തിൽ ഇടപെടാൻ പറയണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എം അണികളുടെ സൈബർ ആക്രമണം സംബന്ധിച്ച പ്രതിപക്ഷനേതാവിൻെറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് പ്രവർത്തകരുടെ വധത്തിൽ കോൺഗ്രസുകാർതന്നെ പ്രതിയായത്, മന്ത്രിമാരായ കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, എഴുത്തുകാരായ ബെന്യാമിൻ, കെ.ആർ. മീര, ഹനാൻ, നഴ്സ് ലിനിയുടെ ഭർത്താവും കുടുംബവും, ചാനൽ അവതാരകരായ വനിതാ മാധ്യമപ്രവർത്തകർ എന്നിവർക്കുനേരെ കോൺഗ്രസ് അണികൾ സൈബർ ഇടത്തിൽ അസഭ്യവർഷം നടത്തിയെന്നും പിണറായി വിജയൻ പറഞ്ഞു. ഒരാൾക്കും എതിരെ വ്യക്തിപരമായി സൈബർ ആക്രമണം ഉണ്ടാവരുതെന്നാണ് വ്യക്തമായ നിലപാട്. സൈബർ സ്പേസ് ആയാലും മീഡിയ സ്പേസ് ആയാലും. ഒരുവശം മാത്രം എടുത്താൽ പോരാ. ആരോഗ്യമന്ത്രി ശൈലജയെ ഡാൻസർ എന്ന് വിളിച്ചത് കെ.പി.സി.സി പ്രസിഡൻറാണ്. മീഡിയ മാനിയ എന്ന് പറഞ്ഞത് പ്രതിപക്ഷനേതാവ്. മന്ത്രിയെ അപമാനിക്കാൻ യു.ഡി.എഫ് സൈബർ ടീം എഫ്.ബി ഗ്രൂപ് ഉണ്ടാക്കി. അത്യന്തം മോശമായ പോസ്റ്റ് ചിത്രമായി പ്രദർശിപ്പിച്ചു. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ മാസമാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ ഭീകര സൈബർ തെറിവിളിക്ക് ഇരയായത്. ബെന്യാമിന് എതിരെ ആക്രമണത്തിന് നേതൃത്വം നൽകിയത് യുവ കോൺഗ്രസ് എം.എൽ.എ. കെ.ആർ. മീരയെയും സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചത് കോൺഗ്രസ് എം.എൽ.എ. ഇയാൾ എ.കെ.ജിയെയും അധിക്ഷേപിച്ചു. പ്രതിപക്ഷനേതാവിനെ വിമർശിച്ചതിനായിരുന്നു ഹനാനെതിരെ അശ്ലീല വർഷം. കോവിഡ് പ്രവർത്തനത്തിൽ സർക്കാറിനെ അഭിനന്ദിച്ചതിനാണ് നിപക്ക് എതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ നഴ്സ് ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയും ഭർത്താവിൻെറ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തുകയും ചെയ്തത്. കോടിയേരി ബാലകൃഷ്ണൻ ശരീരത്തിൽ ഘടിപ്പിച്ച മെഡിക്കൽ ഉപകരണത്തെ മാന്ത്രിക ഏലസായി ചിത്രീകരിെച്ചന്നും മുഖ്യമന്ത്രി പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story