Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 5:28 AM IST Updated On
date_range 13 Aug 2020 5:28 AM ISTലൈഫ് ഫ്ലാറ്റ്: മുഖ്യമന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധം -ഷിബു ബേബിജോൺ
text_fieldsbookmark_border
കൊല്ലം: ലൈഫ് ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നിർമാണത്തിൽ സർക്കാറിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് മുൻ മന്ത്രി ഷിബു ബേബിജോണും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറി 2019ൽ ഭരണാനുമതി നൽകിയ പദ്ധതികളിൽ വടക്കാഞ്ചേരിയിലെ നിർമാണവും ഉൾെപ്പട്ടിട്ടുണ്ട്. 13 കോടി രൂപക്കാണ് ഭരണാനുമതി ഉള്ളത്. എന്നാൽ, െറഡ്ക്രസൻറ് നൽകിയത് 20 കോടിയും. ഫ്ലാറ്റ് സമുച്ചയത്തിനുപുറെമ, നാലരക്കോടിയുടെ ആശുപത്രിയും വന്നിട്ടുണ്ട്. എന്നാലും രണ്ടുകോടി രൂപ എവിടെയെന്ന ചോദ്യം ഉയരുന്നു. നാലുവർഷമായി, െഎ.ടി വകുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ലഭിച്ച യൂണിടെക് എന്ന കമ്പനിക്കുതന്നെ സർക്കാർപങ്കാളിത്തത്തോടെ വന്ന സ്വകാര്യകമ്പനികളുടെ ജോലികളും ലഭിച്ചത് സംശയാസ്പദമാണ്. ൈഹകോടതി റദ്ദാക്കിയ ടോറസിൻെറ പ്രവൃത്തികളും യൂണിടെക്കിനായിരുന്നു. ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യമാണ്. അല്ലാത്തപക്ഷം മുഖ്യമന്ത്രിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടന്ന് വ്യക്തമാണെന്നും ഷിബു ബേബിജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story