Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസ്...

കോൺഗ്രസ് നേതാവിനുനേരെ വധശ്രമം; കാർ കസ്റ്റഡിയിൽ

text_fields
bookmark_border
പാരിപ്പള്ളി: കോൺഗ്രസ് നേതാവിനുനേരെ കോഴിഫാം ഉടമയുടെ വധശ്രമമെന്ന്. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കാരംകോട് തട്ടാരുകോണം ശ്രീമംഗലത്ത് എൻ. ജയചന്ദ്രന് നേരെയാണ് വധശ്രമമുണ്ടായതായി പരാതി. വീട്ടിൽനിന്ന് കല്ലുവാതുക്കൽ പാറ ഭാഗത്തേക്ക് നടന്നുപോകവെയാണ് മാരുതിവാൻ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചത്. ഒന്നുരണ്ടുതവണ ഇടിക്കാനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും പലതവണ അക്രമികൾ ശ്രമം നടത്തി. ഭയന്ന ജയചന്ദ്രൻ അതുവഴിപോയ ചിലരെ വിളിക്കുകയും അവരെത്തി കാറിൻെറ നമ്പർ കുറിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിൻെറ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറായിരുന്നു ഉണ്ടായിരുന്നത്. അതോടെയാണ് സംഭവത്തിൻെറ ഗൗരവം ജയചന്ദ്രനും നാട്ടുകാർക്കും മനസ്സിലാവുന്നത്. സംഭവമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും എത്തി. ആളുകൾ ബഹളം െവച്ചതോടെ വാനിൽ വന്നവർ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കുറച്ചകലെയുള്ള ഒഴിഞ്ഞ പറമ്പിൽ വാൻ കണ്ടെത്തി. അടുത്തേക്ക് ചെന്ന ജയചന്ദ്രനെ കാറിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ടുപേർ ചാടിയിറങ്ങി വാളുപയോഗിച്ച് വെട്ടാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാർ ഓടിയടുത്തതോടെ വാൻ ഉപേക്ഷിച്ച് അക്രമികൾ ഓടി രക്ഷപ്പെട്ടു. കോഴിഫാമിലെ മാലിന്യംമൂലം ജനജീവിതം ദുസ്സഹമായപ്പോൾ നാട്ടുകാർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ നാട്ടുകാർക്കൊപ്പം നിന്നതിൻെറ വിരോധത്തിൽ ഫാമുടമയാണ് അക്രമത്തിന് പിന്നിലെന്ന് ജയചന്ദ്രൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ ഉപയോഗിച്ച മാരുതി വാൻ പാരിപ്പള്ളി പൊലീസ് കസ്റ്റഡിലെടുത്തു. കാപ്ഷൻ Maruthi 1 Maruthi 2 ഫോട്ടോ- കോൺഗ്രസ് നേതാവ് ജയചന്ദ്രനെ വധിക്കാൻ ശ്രമിച്ച അക്രമികൾ ഉപയോഗിച്ച വാൻ. മുന്നിലും പിന്നിലും നമ്പർ വ്യത്യസ്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story