Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTകടവൂർ ജയൻ വധക്കേസ്; ഒമ്പത് പ്രതികളും കുറ്റക്കാർ
text_fieldsbookmark_border
കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ ഏഴിന് വിധിക്കും. പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി. സുരേഷ് കുമാറിന് മുമ്പാകെ വാദം പൂർത്തിയാക്കി. തൃക്കടവൂർ വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31- രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജങ്ഷൻ പരപ്പത്ത്‌വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34 -അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39 - പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നീ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഫെബ്രുവരി 10ന് ആദ്യ വിചാരണക്കൊടുവിൽ എല്ലാ പ്രതികൾക്കും കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ ഹൈകോടതിയെ സമീപിച്ച് തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് വാദിച്ചു. ശിക്ഷ റദ്ദാക്കിയ ശേഷം പ്രതികളുടെ ഭാഗം വിശദമായി കേട്ട് വിധി പ്രഖ്യാപിക്കാൻ ഹൈകോടതി പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. പ്രതി ഭാഗത്തിൻെറ വിശദമായ വാദം കേട്ട ശേഷമാണ് പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ മൂന്ന് പ്രതികളെ വീതം കോടതി മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് കുറ്റം ചെയ്തതായി കണ്ടെത്തിയെന്ന് അറിയിച്ചത്. 2012 ഫെബ്രുവരി ഏഴിനാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ കടവൂർ ജയനെ (35-രാജേഷ്) ആർ.എസ്.എസിൽനിന്ന് വിട്ടുപോയതിലുള്ള വിരോധത്തിൽ കടവൂർ ജങ്ഷനു സമീപം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ച് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 23 സാക്ഷികൾക്കുപുറമെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story