Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകപ്പൽപാത: കേന്ദ്രമന്ത്രിമാർക്ക് നിവേദനം
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻെറ നിർദിഷ്ട കപ്പൽചാൽ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര കപ്പൽ ഗതാഗതമന്ത്രിക്കും കേന്ദ്ര ഫിഷറീസ് മന്ത്രിക്കും നാഷനൽ ഫിഷ് വർക്കേഴ്സ് േഫാറം നിവേദനം നൽകി . മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി-വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങൾ കീറിമുറിച്ചുള്ള കപ്പൽപാത ആഴക്കടൽ മീൻപിടിത്ത സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ മൂന്ന് നോട്ടിക്കൽ മൈൽ വീതിയാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ 2018ൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കപ്പൽപാതയുടെ വീതി 11 നോട്ടിക്കൽ മൈലെന്നാണ് പറഞ്ഞിരുന്നത്. ദേശവ്യാപകമായി മീൻപിടിത്ത സമൂഹം എതിർത്തപ്പോൾ വീതി അഞ്ച് നോട്ടിക്കൽ മൈലായി ചുരുക്കുമെന്ന് കപ്പൽ ഗതാഗത ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിജ്ഞാപത്തിൽ വീതി എത്രയാണെന്ന് പറയുന്നില്ല. വിദേശരാജ്യങ്ങളിലെ കപ്പൽചാലുകളിൽ തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തത്തിന് അനുമതി നൽകുന്നുണ്ട്. ഇവിടെ തദ്ദേശീയ മീൻപിടിത്തക്കാർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കപ്പലുകൾ തെക്കുവടക്ക് ദിശയിൽ സഞ്ചരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കിഴക്കുപടിഞ്ഞാറ് ദിശയിലാണ് മീൻപിടിത്തത്തിന് പോകുന്നത്. മീനിൻെറ ലഭ്യതയനുസരിച്ച് തീരക്കടലിലും ആഴക്കടലിലും മീൻപിടിത്തത്തിന് പോകേണ്ടിവരും. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ നടപടിവേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story