Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTമഴ ശക്തം; ലോക്ഡൗൺ കാലത്തെ കൃഷി നാശത്തിലേക്ക്
text_fieldsbookmark_border
മഴ ശക്തം; ലോക്ഡൗൺ കാലത്തെ കൃഷി നാശത്തിലേക്ക് വെളിയം: മഴ ശക്തമായതോടെ കരീപ്ര, വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി, ഉമ്മന്നൂർ പഞ്ചായത്തുകളിലെ ലോക്ഡൗൺ കാലത്ത് ചെയ്ത കൃഷി നാശത്തിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെളിയത്ത് 40 ഏക്കറിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിരുന്നു. ഇത് വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണ്. നിരവധി പാടങ്ങളിൽ പച്ചക്കറി കൃഷി നടത്തിയതിലും വെള്ളംകയറി.കരീപ്രയിൽ രണ്ട് ദിവസമായുള്ള ശക്തമായ മഴയിൽ ആയിരത്തോളം വാഴകൾ നശിച്ചു. വയലിൽ മരച്ചീനി കൃഷി ആരംഭിച്ചവർ വെള്ളക്കെട്ട് കാരണം ദുരിതത്തിലായി. വെളിനല്ലൂർ, പൂയപ്പള്ളി, ഉമ്മന്നൂർ പഞ്ചായത്തുകളിലെ കൃഷിയും ശക്തമായ മഴ തുടരുന്നതിനാൽ പ്രതിസന്ധിയിലാണ്.ആശ്വാസംപകർന്ന് മഹല്ല് ജമാഅത്ത് (ചിത്രം)ആയൂർ: കോവിഡ് പ്രതിസന്ധിയിൽ ആത്മവിശ്വാസവും കരുത്തും പകർന്ന് കാരാളികോണം മഹല്ല് ജമാഅത്ത്. പത്തോളം പേർ പ്രദേശത്ത് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് മഹല്ല് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തത്. ആരോഗ്യ പ്രവർത്തർക്കടക്കം വേണ്ട സഹായങ്ങൾ ഒരുക്കിനൽകി. കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടും പരിസരവും അവർ കൂടുതൽ സഹകരിച്ച സ്ഥലങ്ങളും വെയിറ്റിങ് ഷെഡുകളും വ്യാപാര സ്ഥാപനങ്ങളും അണുമുക്തമാക്കി.അണുനശീകരണം നടത്തി(ചിത്രം)ഓയൂർ: ടീം വെൽഫെയറിൻെറ നേതൃത്വത്തിൽ വെളിനല്ലൂർ പഞ്ചായത്തിലെ വട്ടപ്പാറ, പെരുപുറം, തെറ്റിക്കാട്, അമ്പലംകുന്ന്, റാണൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, റേഷൻ കടകൾ ആരാധനാലയങ്ങൾ എന്നിവ അണുമുക്തമാക്കി. ഹുസൈൻ അമ്പലംകുന്ന്, ഹാഷിം പെരുപുറം എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story