Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 11:58 PM GMT Updated On
date_range 27 July 2020 11:58 PM GMTസ്വയംഭരണ പദവി നൽകിയത് യു.ജി.സി; സർക്കാറിന് പങ്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വാശ്രയ കോളജുകൾക്ക് സ്വയംഭരണ പദവി നൽകിയെന്ന പ്രചാരണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. മൂന്ന് സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവി നൽകിയത് യു.ജി.സിയാണ്. ഇൗ മൂന്ന് കോളജുകൾക്കല്ലാതെ പുതുതായി മറ്റേതെങ്കിലും കോളജുകൾക്ക് സ്വയംഭരണ പദവി നൽകിയതായി യു.ജി.സി അറിയിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. സ്വയംഭരണ പദവി നൽകുന്നത് സംബന്ധിച്ച നിബന്ധനകൾ പരിഷ്കരിച്ച് 2018ൽ യു.ജി.സി പുറപ്പെടുവിച്ച െറഗുലേഷൻ പ്രകാരം സ്വയംഭരണ പദവിക്ക് അേപക്ഷിക്കാൻ കോളജുകൾക്ക് സർക്കാറിൻെറ എൻ.ഒ.സി ആവശ്യമില്ല. നാകിൻെറ എ ഗ്രേഡോ അല്ലെങ്കിൽ മൂന്ന് കോഴ്സുകളിലെങ്കിലും 675 സ്കോറിൽ കുറയാതെയുള്ള എൻ.ബി.എ അക്രഡിറ്റേഷനോ ഉള്ള കോളജുകൾക്ക് അപേക്ഷ ബന്ധപ്പെട്ട സർവകലാശാലക്കും മുൻകൂർ കോപ്പി യു.ജി.സിക്കും സമർപ്പിക്കാം. കോളജുകളിൽ പരിശോധന നടത്താനുള്ള അഞ്ചംഗ സമിതിയിലേക്ക് സർക്കാറിനും സർവകലാശാലക്കും പ്രതിനിധികളെ നൽകാം. പ്രതിനിധികളെ നൽകിയില്ലെങ്കിലും യു.ജി.സി നിശ്ചയിച്ച സമിതി പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും െറഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 3.5 സ്കോറിന് മുകളിൽ നാക് ഗ്രേഡിങ് ലഭിച്ച കോളജുകൾക്ക് പരിശോധനയില്ലാതെ സ്വയംഭരണ പദവി നൽകാനുള്ള വ്യവസ്ഥയും െറഗുലേഷനിലുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story