Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തൽ: സർക്കാറിന് തിരിച്ചടി
text_fieldsbookmark_border
തിരുവനന്തപുരം: ടെക്നോപാർക്കിലെ തണ്ണീർത്തടം നികത്തലിൽ സർക്കാറിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. അമേരിക്കൻ കമ്പനിക്കുവേണ്ടി ചട്ടങ്ങൾ കാറ്റിൽപറത്തിയാണ് സർക്കാർ ഒത്താശയോടെ തണ്ണീർത്തടം നികത്തിയത്. ടെക്നോപാർക്കിൻെറ മൂന്നാംഘട്ട വികസനത്തിന് കുശാർമുട്ടം വയലുകളും തണ്ണീർത്തടവുമാണ് സമീപെത്ത കുന്നിടിച്ച് മണ്ണെടുത്ത് നികത്തുന്നത്. പൊതു ആവശ്യത്തിനെന്ന പേരിലാണ് ടോറസ് എന്ന കമ്പനിക്ക് വേണ്ടി നിലം നികത്തിയത്. പരിസ്ഥിതിപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി തോമസ് ലോറൻസ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. നിയമസഭ പാസാക്കിയ നെൽവയൽ-തണ്ണീർത്തടം സംരക്ഷണനിയമം നിലനിൽക്കുന്നിടത്തോളം തണ്ണീർത്തടം നികത്താനാവില്ലെന്നാണ് കോടതി വിധി. തണ്ണീർത്തടം നികത്തലിനെതിരെ സർക്കാർ ഉദ്യോഗസ്ഥരും റിപ്പോർട്ട് നൽകിയിരുന്നു. അതെല്ലാം അവഗണിച്ച് നികത്തൽ തുടരുകയായിരുന്നു. 2017 ഡിസംബറിൽ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നഗരസഭയുടെ പ്രാദേശിക നിരീക്ഷണ സമിതിക്ക് കത്ത് നൽകി. പാർക്കിൻെറ ഉടമസ്ഥതയിലുള്ള ഇരുപതോളം ഏക്കർ വിൻറർഫെൽ കമ്പനിക്ക് പാട്ടത്തിനു നൽകിയെന്നും അതിലെ സർവേ നമ്പറുകളിലെ വസ്തുക്കളിൽ ചിലത് നിലമെന്നാണ് േഡറ്റ ബാങ്കിലുള്ളതെന്നും കത്തിൽ പറഞ്ഞിരുന്നു. നിലമെന്ന് രേഖപ്പെടുത്തിയവയിൽ നിർമാണപ്രവർത്തനം നടത്തണമെങ്കിൽ പ്രാദേശിക നിരീക്ഷണസമിതിയുടെ മേൽനോട്ടം വേണം. പൊതു ആവശ്യമെന്ന നിലക്ക്, ആ വസ്തുക്കളിൽ നിർമാണം നടത്താൻ സമിതി ശിപാർശ വേണമെന്നായിരുന്നു സി.ഇ.ഒയുടെ ആവശ്യം. തണ്ണീർത്തടം നികത്തുന്നത് പരിസ്ഥിതിക്ക് വളരെയേറെ ആഘാതം സൃഷ്ടിക്കാവുന്ന പ്രവർത്തനമാണെന്നും ജൈവവൈവിധ്യ കലവറ നികത്തുന്നത് തടയാൻ നടപടി വേണമെന്നും ആറ്റിപ്ര കൃഷി ഓഫിസർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. കൃഷി ഓഫിസർമാരും വില്ലേജ് ഓഫിസർമാരും ഉൾപ്പെട്ട പ്രാദേശിക നിരീക്ഷണസമിതിയും ഇതേ അഭിപ്രായമാണ് ജില്ല ഭരണകൂടത്തെ അറിയിച്ചത്. ഈ റിപ്പോർട്ടുകൾ അവഗണിച്ചാണ് 2018 ജനുവരിയിൽ സർക്കാർ 21 ഏക്കർ നെൽവയൽ നികത്താൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story