Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജീവനൊടുക്കാനെത്തിയ...

ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയംെവച്ച് രക്ഷിച്ച സിവിൽ പൊലീസ് ഒാഫിസർ താരമായി

text_fields
bookmark_border
കോവളം: ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയം െവച്ച് രക്ഷിച്ച സിവിൽ പൊലീസ് ഒാഫിസർ താരമായി. വിഴിഞ്ഞം സ്റ്റേഷനിലെ സി.പി.ഒ റഷീദാണ് കടലിടുക്കിലെ പാറക്കൂട്ടത്തിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോെടയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവതി കടൽ തീരത്തേക്കുള്ള വഴി ചോദിച്ചതിൽ സംശയം തോന്നിയ മറ്റൊരു സ്‌കൂട്ടർ യാത്രക്കാരിയാണ് സമീപത്ത് വിഴിഞ്ഞം - ചപ്പാത്ത് ചെക് പോസ്റ്റിൽ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ റഷീദിനെ വിവരം അറിയിച്ചത്. ഉടൻതന്നെ ബൈക്കുമെടുത്ത് യുവതിയെ അന്വേഷിച്ചിറങ്ങി. യുവതി ആഴിമല ശിവക്ഷേത്രം റോഡിലേക്കാണ് പോയതെന്ന് മനസ്സിലാക്കി പിറകെ വിട്ടു. ഇതിനിടെ വിഴിഞ്ഞം സ്റ്റേഷനിൽ വിവരം കൈമാറുകയും ചെയ്തു. ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ യുവതി തീരത്തോട് ചേർന്നുള്ള പാറക്കൂട്ടം ലക്ഷ്യമാക്കി ഓടുന്നത് കണ്ടു. റഷീദ് ഓടിവരുന്നത് കണ്ടതോടെ യുവതി കടലിനോട് ചേർന്നുള്ള വഴുക്കലുള്ള പാറക്കെട്ടിലേക്ക് എടുത്തുചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച് നിൽക്കാതെ റഷീദും കൂടെ ചാടി യുവതിയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. നിസ്സാര പരിക്കേറ്റ ഇരുവരും കഷ്ടിച്ചാണ് ശക്തമായ തിരയടിയിൽനിന്നു രക്ഷപ്പെട്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാലടി സൗത്ത് സ്വദേശിനിയായ യുവതി വീട്ടുകാരുമായി പിണങ്ങിയാണ് ജീവനൊടുക്കാൻ വീടുവിട്ട് ഇറങ്ങിയതെന്നറിയിച്ചതിനെ തുടർന്ന് ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചു. െവെകിട്ടോടെ എത്തിയ ബന്ധുക്കൾക്കൊപ്പം യുവതിയെ വിട്ടയച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കാട്ടാക്കട അരുമാളൂർ സ്വദേശിയായ സിവിൽ പൊലീസ് ഒാഫിസർ റഷീദിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. IMG-20200724-WA0082 കടലിടുക്കിലേക്ക് എടുത്തുചാടിയ യുവതിയെ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ സി.പി.ഒ റഷീദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story