Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവ-പെരുമാതുറ സോൺ...

ഇടവ-പെരുമാതുറ സോൺ ഒന്നിൽ പ്രതിരോധ നടപടികൾ ഊർജിതം

text_fields
bookmark_border
● അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂർ കൺട്രോൾ റൂം ● റേഷൻകടകൾ ശനിയാഴ്ച മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ മാത്രം വർക്കല: ഇടവ മുതൽ പെരുമാതുറ വരെയുള്ള കോവിഡ് കണ്ടെയ്ൻമൻെറ് സോൺ ഒന്നിൽ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നിയമസഭ സാമാജികരുടെയും ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്ത് മേധാവികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വർക്കല െഗസ്റ്റ് ഹൗസിൽ ചേർന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ജോയി എം.എൽ.എയും സന്നിഹിതനായിരുന്നു. കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ നമ്പർ 0470-2643179. സോൺ ഒന്നിൽ കണ്ടെത്തിയ 12 സി.എഫ്.എൽ.ടി.സികളിൽ അഞ്ചെണ്ണം പൂർണമായും സജ്ജമായി. വക്കം, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ 350 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. മറ്റ് സൻെററുകൾ ഞായറാഴ്ച വൈകീട്ടോടെ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളും ഊർജിതമാക്കി. രണ്ട് കേന്ദ്രങ്ങളിലായി 100 ആൻറിജൻ ടെസ്റ്റുകൾ നടത്തി. വർക്കല മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് നടത്തിയ 50 ടെസ്റ്റിൽ മൂെന്നണ്ണം പോസിറ്റിവായി. ഇതിൽ ഒരാൾ വെട്ടൂർ ഗ്രാമപഞ്ചായത്തിലുള്ളയാളാണ്. മൂന്നു പേരെയും വർക്കല എസ്.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. അഞ്ചുതെങ്ങിൽ നടത്തിയ 50 ടെസ്റ്റിൽ 10 എണ്ണം പോസിറ്റിവായി. ഇവരെ നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിലെ സൻെററിലേക്ക് മാറ്റി. കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം ശനിയാഴ്ച മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ ആക്കുന്നതിന് നിർദേശം നൽകി. സപ്ലൈകോ, ഹോർട്ടികോർപ്, കെപ്‌കോ എന്നിവയുടെ സഞ്ചരിക്കുന്ന വിൽപനശാലകളുടെ സമയക്രമം മുൻകൂട്ടി തയാറാക്കി കണ്ടെയ്ൻമൻെറ് സോണിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിൽ അറിയിപ്പ് നൽകാൻ സിവിൽ സപ്ലൈസിൻെറ പ്രതിനിധിയെ ചുമതലപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story