Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTസി.എഫ്.എൽ.ടി.സികളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മൻെറ് സൻെററുകളിൽ (സി.എഫ്.എൽ.ടി.സി) ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, ക്ലീനിങ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന ജില്ലതല കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി സി.എഫ്.എൽ.ടി.സികളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ, ഡി.സി.പി വി. ദിവ്യ, എ.ഡി.എം വി.ആർ വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story