Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:58 PM GMT Updated On
date_range 22 July 2020 11:58 PM GMTപൂതക്കുളത്തെ പരിശോധന ഫലങ്ങൾ നെഗറ്റിവ്
text_fieldsbookmark_border
പരവൂർ: പൂതക്കുളം പഞ്ചായത്തിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ പങ്കെടുത്ത എല്ലാവരുടെയും ഫലം നെഗറ്റിവ്. ഹൃദയാഘാതത്തെതുടർന്ന് മരിച്ച കലയ്‌ക്കോട് സ്വദേശിക്ക് മൃതദേഹ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആൻറിജൻ പരിശോധന നടത്തിയത്. മരിച്ചയാളുടെ വീട്ടിലുള്ളവർക്കും ബന്ധുക്കളടക്കമുള്ളവർക്കുമാണ് പരിശോധന നടത്തിയത്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്തിൻെറ ഭാഗമായി പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമൻെറ് സോണാക്കി. പരവൂർ തെക്കുംഭാഗം ഗവ. എച്ച്.എസ്.എസിൽ നടത്തിയ ക്യാമ്പിൽ 150 പേരുടെ സാമ്പിൾ ശേഖരിച്ചു. സമീപ പഞ്ചായത്തായ ചിറക്കരയും കെണ്ടയ്ൻമൻെറ് സോണാക്കി. കോവിഡ് പ്രാഥമിക പരിശോധനാ ഫലം വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നു കൊട്ടിയം: കോവിഡ് പ്രാഥമിക പരിശോധനാ ഫലം വൈകുന്നത് ടെസ്റ്റിന് വിധേയമായവരായരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ ആളുകളിൽ ആശങ്ക സൃഷ്ടിക്കുന്നു. പട്ടരുമുക്കിലെ മൊബെൽ ഷോപ്, ഉമയനല്ലൂർ ക്ഷേത്രം റോഡിലെയും കടമ്പാട്ടുമുക്കിലെയും റേഷൻ കടകൾ എന്നിവിടങ്ങളിൽ സമ്പർക്കം പുലർത്തിയ ആളുകളെയാണ് ഈ മാസം 19ന് ഉമയനല്ലൂർ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ പ്രാഥമിക സ്രവ പരിശോധനക്ക് വിധേയമാക്കിയത്. 150 പേർ രജിസ്റ്റർ ചെയ്യുകയും മുൻഗണനാക്രമത്തിൽ 145 പേരെ പരിശോധിക്കുകയും ചെയ്തു. എന്നാൽ, രണ്ടുദിവസത്തിനുള്ളിൽ വരേണ്ട പരിശോധനാ ഫലം വൈകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഇനിയും 200ലധികം ആളുകൾ പരിശോധന കാക്കുകയാണ്. സ്രവ പരിശോധനഫലം വരുന്നതിനുമുമ്പ് റേഷൻ കടക്കാർ കട തുറന്നതാണ് സമ്പർക്ക വ്യാപനത്തിന് ആക്കം കൂട്ടിയത്. മയ്യനാട് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലീസിൻെറയും വീഴ്ചയാണ് സമ്പർക്ക വ്യാപനത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story