Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ചുപൂട്ടൽ,...

അടച്ചുപൂട്ടൽ, തൊഴിലില്ലായ്മ, കടലാക്രമണം: തീരേദശം പട്ടിണിയിലേക്ക്

text_fields
bookmark_border
കെ.എസ്. ശ്രീജിത്ത് ലോക്ഡൗണിൽ മത്സ്യമേഖലക്ക് 3481 കോടിയുടെ നഷ്ടം തിരുവനന്തപുരം: നിർബന്ധിത അടച്ചുപൂട്ടലിനും തൊഴിലില്ലായ്മക്കും ഒപ്പം രൂക്ഷമായ കടലാക്രമണവും കൂടി ആയതോടെ സംസ്ഥാനത്തെ തീരപ്രദേശം പട്ടിണിയിലേക്ക്. കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്നാണ് തീരപ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്. മത്സ്യബന്ധനവും വിപണനവും തടഞ്ഞു. സൗജന്യ റേഷൻ വിതരണം ചെയ്യുന്നെന്ന് സർക്കാർ പറയുേമ്പാഴും മത്സ്യത്തൊഴിലാളി സമൂഹം കടുത്ത പട്ടിണിയിലും കടക്കെണിയിലുമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യക്കൊയ്ത്ത് നടക്കുന്നത് ട്രോളിങ് നിരോധന കാലമായ ജൂൺ, ജൂലൈയിലാണ്. പുതിയ എൻജിൻ, യാനങ്ങൾ, വലകൾ എന്നിവ വാങ്ങാനും അറ്റകുറ്റപ്പണി നടത്താനും ഒരു ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് മാസങ്ങൾക്കുമുേമ്പ മുടക്കിയത്. മത്സ്യഫെഡിലെ ധനസഹായത്തിലെ കുടുക്ക് കാരണം ഇടനിലക്കാർ വഴി വൻ പലിശക്കാണ് കടമെടുത്തിരിക്കുന്നെതന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം ഉൾപ്പെടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലേക്ക് റവന്യൂ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബോട്ടുകൾ ഉൾപ്പെടെ തൊഴിൽ ഉപകരണങ്ങൾ കടലിലും തീരത്തും കിടന്നുനശിക്കുേമ്പാൾ കണ്ടെയ്ൻമൻെറ് സോണിൻെറ പേരിൽ വീടിനു വെളിയിൽ ഇറങ്ങാൻ േപാലും അനുവദിക്കുന്നില്ല. പകരം നടപടി ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ദുരന്ത നിവാരണ ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നില്ല. സൗജന്യ റേഷൻ അല്ല പ്രത്യേക പാക്കേജാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നെതന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്ററും പറഞ്ഞു. മാർച്ച്, ഏപ്രിലിലെ ലോക്ഡൗണിൽ മത്സ്യബന്ധനം നിലച്ചപ്പോൾ മാത്രം കേരളത്തിൽ മത്സ്യമേഖലക്ക് 3481 കോടിയുടെ നഷ്ടമാണ് സി.എം.എഫ്.ആർ.െഎ കണക്കാക്കിയത്. വിദേശ കയറ്റുമതി ഒഴിച്ചാൽ നഷ്ടം 2690 കോടിയുടേതായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story