Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTമുനമ്പത്ത് ട്രേഡേഴ്‌സ് തുറന്നു
text_fieldsbookmark_border
മുനമ്പത്ത് ട്രേഡേഴ്‌സ് തുറന്നു (ചിത്രം)(......പരസ്യതാൽപര്യം......must....)കരുനാഗപ്പള്ളി: ഭക്ഷ്യ എണ്ണ, വിളക്കെണ്ണ, പാക്കിങ് കാര്‍ട്ടണ്‍, മിനറല്‍ വാട്ടര്‍ എന്നിവയുടെ ഹോള്‍സെയില്‍ വിപണനകേന്ദ്രമായ മുനമ്പത്ത് ട്രേഡേഴ്‌സ് കോഴിക്കോട് എസ്.വി മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ആൻഡ് ശ്രീധരീയം കണ്‍വെന്‍ഷന്‍ സൻെറർ ഡയറക്ടര്‍ ജിജേഷ് വി. പിള്ള ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് വഹാബ് അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജുമാമസ്ജിദ് ഇമാം മുസ്തഫാ ദാരിമി പ്രാർഥനക്ക് നേതൃത്വം നല്‍കി. നാസര്‍ പോച്ചയില്‍ കോഹിനൂര്‍ സ്വീറ്റ്‌സ് ഉടമ ഷെബീറിന് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. ഡയറക്ടര്‍ മുനമ്പത്ത് ഷിഹാബ്, വൈ. പൊടിക്കുഞ്ഞ്, ടി.കെ. സദാശിവന്‍, നഗരസഭാ കൗണ്‍സിലർമാരായ ജി. സാബു, മുനമ്പത്ത് ഗഫൂര്‍, എം.എസ്. അമീര്‍ എന്നിവർ പങ്കെടുത്തു.ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കൽ; രേഖകൾക്കായി നെട്ടോട്ടം* പതിനേഴിനം രേഖകൾ ഹിയറിങ്ങിന് ഹാജരാക്കണം ഇരവിപുരം: ദേശീയപാതക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് ത്രീഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിച്ചതിന് പിന്നാലെ ഹിയറിങ് നടപടി സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർമാരുടെ ഓഫിസുകളിൽ ആരംഭിക്കുന്നു. ഇതോടെ ഭൂവുടമകൾ ഹാജരാക്കുവാനുള്ള രേഖകൾക്കായി നെട്ടോട്ടം തുടങ്ങി. പതിനേഴിനം രേഖകൾ ഹിയറിങ്ങിന് ഹാജരാക്കണമെന്നാണ് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്. സബ് രജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ്, കോർപറേഷൻ, പഞ്ചായത്ത് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽനിന്നാണ് രേഖകൾ വാങ്ങി ഹാജരാക്കേണ്ടത്. കോവിഡ് കാലത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ പലർക്കും ഇതിൽ പല സർട്ടിഫിക്കറ്റും ഇതുവരെയും ലഭിച്ചിട്ടില്ല. ഭൂഉടമകളിൽ പലർക്കും പാൻ കാർഡില്ലാത്തതിനാൽ അതും പുതുതായി എടുക്കേണ്ടിവരും. കോവിഡ് കാലത്ത് ഹിയറിങ് െവച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഹിയറിങ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പലരും കലക്ടർക്കടക്കം പരാതിയും നൽകി. സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചവർ ത്രീഡി പുറത്തിറക്കിയ ശേഷമുള്ള ഹിയറിങ് കോവിഡ് കാലത്ത് തിടുക്കത്തിൽ നടത്തുന്ന വിവരം കോടതിയെ ധരിപ്പിച്ചപ്പോൾ രേഖകളുമായി പോകാൻ കഴിയാത്തവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചാൽ മതിയെന്ന് ഇവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഭൂവുടമകളായ പലരും ഹിയറിങ്ങിന് എത്താനിടയില്ല. ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ള വസ്തുക്കളുടെ മുൻ ആധാരങ്ങളും പലരുടെയും കൈവശമില്ലാത്ത അവസ്ഥയുമുണ്ട്. ഏറ്റെടുക്കുന്ന വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും എന്തുവില ലഭിക്കുമെന്ന ആശങ്കയും ഭൂഉടമകൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story