Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർണാടകയിൽ ഭർത്താവിെൻറ...

കർണാടകയിൽ ഭർത്താവിെൻറ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ

text_fields
bookmark_border
കർണാടകയിൽ ഭർത്താവിൻെറ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ blurb കോവിഡ് ഭീതിയിൽ സഹായിക്കാതെ ബന്ധുക്കളും സുഹൃത്തുകളും ബംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കാതായതോടെ ഭർത്താവിൻെറ മൃതദേഹം ഉന്തുവണ്ടിയിൽ തള്ളി ശ്മശാനത്തിലെത്തിച്ച് ഭാര്യ. ബെളഗാവിയിലെ അതാണിയിലാണ് സംഭവം. അതാണിയിൽ ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടിയുടെ (55) മൃതദേഹമാണ് ഭാര്യ, മകനെയും കൂട്ടി ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. മരണ കാരണം കോവിഡാണെന്ന് സംശയിച്ച് ബന്ധുക്കളും അയൽവാസികളും സഹായിക്കാൻ വിസമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഭാര്യയും മക്കളും സമീപ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇതിനിടെയാണ് രാത്രിയിൽ സദാശിവ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പിറ്റേന്ന് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ വീടിൻെറ വാതിൽ തകർത്താണ് അകത്ത് കയറിയത്. മരിച്ചത് കോവിഡിനെ തുടർന്നാണെന്ന് സംശയിച്ച് അയൽവാസികളും ബന്ധുക്കളും സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടർന്ന് ഭാര്യയും മകനും ചേർന്ന് മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടുപോകുന്നതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story