Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 11:58 PM GMT Updated On
date_range 17 July 2020 11:58 PM GMTമീൻപിടിത്തവും നിരോധനവും ആശയക്കുഴപ്പമുണ്ടാക്കുന്നു ^ഫെഡറേഷൻ
text_fieldsbookmark_border
മീൻപിടിത്തവും നിരോധനവും ആശയക്കുഴപ്പമുണ്ടാക്കുന്നു -ഫെഡറേഷൻ തിരുവനന്തപുരം: മീൻപിടിത്തം നിരോധിെച്ചന്നും നാടൻവള്ളമുപയോഗിച്ച് മീൻപിടിക്കാമെന്നുമുള്ള സർക്കാറിൻെറ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കുെന്നന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ജില്ലയിൽ മീൻപിടിത്ത നിരോധനം 22 വരെ നീട്ടിയെന്ന് കലക്ടറുടെ ഉത്തരവുമായിട്ടുണ്ട്. ഇതിൽ ഏതാണ് മത്സ്യത്തൊഴിലാളികൾ പാലിക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മീൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ എല്ലാ ഹാർബറുകളും അടപ്പിച്ചത്. എന്നാൽ, ദുരിതജീവിതത്തിലായ തൊഴിലാളികൾക്ക് തങ്ങളുടെ ആവശ്യത്തിന് മീൻപിടിക്കാമെന്നുള്ള ഉത്തരവും സർക്കാർ തന്നെയാണ് അറിയിച്ചത്. ഇതനുസരിച്ച് ചിലയിടങ്ങളിൽനിന്ന് മീൻപിടിത്തതിന് പോയവരെ പോലീസ് തടയുന്നുമുണ്ട്. ഉത്തരവിൻെറ മറവിൽ പലതീരങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിന് പോയി മീൻ വിപണനവും നടത്തുന്നുണ്ട്. ഇത് പലയിടത്തും പ്രതിഷേധത്തിനും ഇടയാക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസ് സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story