Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഉപദേശകർ വീണ്ടും കൂടി

text_fields
bookmark_border
രാജീവ് സദാനന്ദൻ എത്തുന്നത് സ്പിൻക്ലർ അന്വേഷണ റിപ്പോർട്ട് പോലും സമർപ്പിക്കാതെ തിരുവനന്തപുരം: സ്പിൻക്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെക്കൂടി നിയമിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻെറ ഉപദേശകർ ആറായി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടാണ് രാജീവ് സദാനന്ദനെ മൂന്ന് മാസത്തേക്ക് ഉപദേശകനാക്കിയത്. സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ സ്പിൻക്ലറിൽ 85 ദിവസം കഴിഞ്ഞിട്ടും അദ്ദേഹമടങ്ങുന്ന സമിതി റിപ്പോർട്ട് നൽകിയിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട് നിരവധി സംവിധാനങ്ങൾ ഉണ്ടായിരിക്കെയാണ് രാജീവിനെക്കൂടി ഉപദേശകനായി നിയമിച്ചത്. കോവിഡ് കാലത്ത് രോഗികളുടെ േഡറ്റ സമാഹരണത്തിനും വിശകലനത്തിനുമായി ചട്ടങ്ങൾ ലംഘിച്ച് സ്പിൻക്ലർ എന്ന വിദേശ കമ്പനിയെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും െഎ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ മുൻകൈ എടുത്തായിരുന്നു. വിവാദത്തെ തുടർന്ന് സർക്കാറിന് ഭാഗികമായെങ്കിലും അതിൽനിന്ന് പിന്നാക്കം പോകേണ്ടി വന്നു. ഇൗ ഘട്ടത്തിലാണ് രാജീവ് സദാനന്ദൻ, മാധവൻ നമ്പ്യാർ എന്നിവരെ പരിശോധനക്ക് നിയോഗിച്ചത്. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ (പൊലീസ് ഉപദേഷ്ടാവ്), ജോൺ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്), പ്രഭാവർമ (പ്രസ് അഡ്വൈസർ), എം.സി. ദത്തൻ (ശാസ്ത്ര ഉപദേഷ്ടാവ്), എൻ.കെ. ജയകുമാർ (നിയമ ഉപദേഷ്ടാവ്) എന്നിവരാണ് നിലവിൽ മുഖ്യമന്ത്രിയുടെ ഉപദേശകർ. ഇതിന് പുറമെയാണ് രാജീവ് സദാനന്ദൻ കൂടി എത്തുന്നത്. നേരേത്ത സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിരുന്നെങ്കിലും ഇവർ പിന്നീട് സ്ഥാനമൊഴിഞ്ഞു. സംസ്ഥാനചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉപദേശകരുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഉയർന്ന പദവിയോടും ആനുകൂല്യങ്ങളോടെയുമാണ് മിക്കവരും പ്രവർത്തിക്കുന്നത്. ചിലർ പ്രതിഫലം വാങ്ങുന്നില്ല. പ്രിൻസിപ്പൽ സെക്രട്ടറി റാേങ്കാടെയാണ് എം.സി. ദത്തൻെറ ഉപദേശം. നേരേത്ത അദ്ദേഹത്തിന് പ്രതിഫലം നൽകിയിരുെന്നങ്കിലും ഉത്തരവ്  തിരുത്തി. ഒാഫിസും കാറും ബത്തകളുമുണ്ട്. പ്രഭാ വർമയുടെ നിയമനം ആദ്യം 77400- 115200 ശമ്പള സ്കെയിലിൽ ആയിരുന്നു. ഇത് 2016 ഒക്ടോബറിൽ 93000- 120000 രൂപയായി ഉയർത്തി. ഒാഫിസും ബത്തകളും കാറും പുറമെ. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുെട റാങ്കിന് തുല്യമായാണ് ഡോ. എൻ.കെ. ജയകുമാറിനെ നിയമ ഉപദേശകനായി നിയമിച്ചിരിക്കുന്നത്. 77400-115200 ആണ് സ്കെയിൽ. പുറമെ ഒാഫിസും ബത്തകളും കാറും. രമൺ ശ്രീവാസ്തവക്ക് ശമ്പളമില്ല. പൊലീസ് ആസ്ഥാനത്തിന് പുറത്ത് വീട്, പേഴ്സനൽ അസിസ്റ്റൻറ്, യാത്രാബത്ത- ദിനബത്ത എന്നിവ ചീഫ് സെക്രട്ടറിയുടെ നിരക്കിൽ, സംസ്ഥാനത്തിനുള്ളിലെ ഒൗേദ്യാഗിക യാത്രകൾക്ക് ഡ്രൈവർ സഹിതം ടൊയോട്ട ഇന്നോവ കാർ, ദിനബത്ത എന്നിവയുണ്ട്. ബത്തകൾ പൊലീസിൻെറ ബജറ്റ് വഹിതത്തിൽനിന്ന് നൽകുന്നു. മാധ്യമ ഉപദേശകൻ ജോൺ ബ്രിട്ടാസിന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കും സ്റ്റാറ്റസും. പ്രതിഫലം കൂടാതെയാണ് പ്രവർത്തനം. ബത്തകൾ, കാർ തുടങ്ങിയവ. രാജീവ് സദാനന്ദൻെറ പ്രതിഫലത്തിൻെറ കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. ടൂറിസം വകുപ്പിൽ നിന്ന് ഒൗദ്യോഗിക യാത്രകൾക്ക് കാർ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story