Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹയര്‍സെക്കന്‍ഡറി: ഗവ....

ഹയര്‍സെക്കന്‍ഡറി: ഗവ. സ്​കൂളുകൾക്ക്​ വൻ നേട്ടം

text_fields
bookmark_border
ആറ്റിങ്ങല്‍: നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി ഫലം അഭിമാനാര്‍ഹമായ നേട്ടമാ​െണന്ന് അഡ്വ. ബി. സത്യന്‍ എം.എല്‍.എ. ആറ്റിങ്ങല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ 99 ശതമാനം പേര്‍ വിജയിച്ചു. 59 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി. ഹ്യുമാനിറ്റീസിലെ ഒരു വിദ്യാർഥിക്ക് മുഴുവന്‍ മാര്‍ക്കും നേടാനായി. ഗേള്‍സ് എച്ച്.എസ്.എസില്‍ 91 ശതമാനം പേര്‍ വിജയിച്ചു. 19 പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസും ഒരു വിദ്യാർഥിനിക്ക് ബയോളജി സയന്‍സില്‍ മുഴുവന്‍ മാര്‍ക്കും നേടാനായി. കിളിമാനൂര്‍ എച്ച്.എസ്.എസില്‍ 90.810 ശതമാനം വിജയം. ഒരു വിദ്യാർഥിനിക്ക് മുഴുവന്‍ മാര്‍ക്ക് നേടാനും 29 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനും സാധിച്ചു. വക്കം എച്ച്.എസ്.എസിൽ 62 ശതമാനം വിജയം നേടി. രണ്ടുപേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു. തട്ടത്തുമല എച്ച്.എസ്.എസ്​ 86 ശതമാനം വിജയം സ്വന്തമാക്കി. ആറു പേര്‍ക്ക് മുഴുവന്‍ എ പ്ലസ്. കവലയൂരില്‍ 14 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസും സയന്‍സില്‍ 92 ശതമാനവും കോമേഴ്‌സില്‍ 84 ശതമാനവും വിജയം നേടി. ഞെക്കാട് എച്ച്.എസ്.എസില്‍ 12 പേര്‍ക്ക് മുഴുവന്‍ എ പ്ലസും സയന്‍സില്‍ 95 ശതമാനവും ഹ്യുമാനിറ്റീസില്‍ 87.5 ശതമാനവും വിജയം ലഭിച്ചു. ആലംകോട് 93.16 ശതമാനം വിജയവും ഏഴുപേര്‍ക്ക് മുഴുവന്‍ എ പ്ലസും കിട്ടി. ചെറുന്നിയൂരില്‍ 60.19 ശതമാനവും നഗരൂര്‍ നെടുമ്പറമ്പില്‍ 62.73 ശതമാനവും കൊടുവഴന്നൂരില്‍ 88.24 ശതമാനവും വിജയം നേടി. കിളിമാനൂര്‍ ആര്‍.ആര്‍.വി ഗേള്‍സില്‍ 29 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും 89 ശതമാനം വിജയം നേടുകയും ചെയ്തു. വി.എച്ച്.എസ്.സി വിഭാഗത്തില്‍ വക്കം ഗവ.എച്ച്.എസ്.എസില്‍ 87 ശതമാനവും ആറ്റിങ്ങല്‍ ബോയ്‌സില്‍ 94.57 ശതമാനം പേരും വിജയിച്ചു. ആറ്റിങ്ങലില്‍ നാലുപേര്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. കിളിമാനൂര്‍ ആര്‍.ആര്‍.വിയിയില്‍ 93 ശതമാനം പേര്‍ വിജയിച്ചു. കരവാരം വി.എച്ച്.എസ്.എസില്‍ 52 ശതമാനം പേര്‍ വിജയിച്ചു. ആലംകോട് 87.5 ശതമാനം പേര്‍ യോഗ്യത നേടി. ഞെക്കാട് ഗവ.വി.എച്ച്.എസ്.എസില്‍ 70.45 ശതമാനം പേര്‍ വിജയിച്ചു. photo file name: tw atl mullanpanni.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story