Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 11:58 PM GMT Updated On
date_range 16 July 2020 11:58 PM GMTസ്വർണക്കടത്ത്: ഏതന്വേഷണവും നേരിടാൻ തയാർ ^സ്പീക്കർ
text_fieldsbookmark_border
സ്വർണക്കടത്ത്: ഏതന്വേഷണവും നേരിടാൻ തയാർ -സ്പീക്കർ തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്നും ചില മാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും എല്ലാ സീമകളും ലംഘിച്ച് വ്യക്തിഹത്യ തുടരുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തൻെറ ഫേസ്ബുക്ക് പേജിലാണ് സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശയാത്രകളെക്കുറിച്ചുമുള്ള ആരോപണങ്ങൾക്ക് സ്പീക്കർ മറുപടി നൽകിയത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിൻെറ ഫസ്റ്റ് സെക്രട്ടറി എന്നനിലയില്‍ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ച പ്രകാരമാണ് കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കുമുമ്പ് നടന്ന ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും സന്നദ്ധനാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തില്‍തന്നെ സി.ബി.ഐ ഉള്‍പ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിന് സന്തോഷമേയുള്ളൂ. പക്ഷേ, അപവാദത്തിൻെറ പുകമറയില്‍ നിര്‍ത്തി വ്യക്തിഹത്യനടത്തി ആഘോഷിക്കുന്നത് മനോവൈകൃതമാണെന്നും കുറിപ്പിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story