Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂവച്ചൽ പഞ്ചായത്തിലെ...

പൂവച്ചൽ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്ൻമെൻറ് സോൺ സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ്

text_fields
bookmark_border
പൂവച്ചൽ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോൺ സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ് കാട്ടാക്കട: സമ്പർക്കത്തിലൂടെ നിരവധിപേർക്ക് കോവിഡ് രോഗം ബാധിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് വാർഡുകൾ പൂർണമായും അടച്ചു. പൂവച്ചൽ, ആലമുക്ക്, മാർക്കറ്റ്, പുളിങ്കോട്, തോട്ടമ്പറ വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകൾ. നേരത്തെ കുഴയ്ക്കാട്, കോവിൽവിള വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാക്കിയിരുന്നു. കണ്ടെയ്ൻമൻെറ് സോണുകളിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരെയും പുറത്തേക്കോ, അകത്തേക്കോ പോകാൻ അനുവദിക്കില്ല. ആദ്യത്തെ ആൻറിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിൽ വരുന്നവരുടെ സ്രവ പരിശോധന ശനിയാഴ്ച മുതൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ പറഞ്ഞു. ഒരുദിവസം നൂറുപേരെ പരിശോധിക്കും. ഇതോടൊപ്പം കാട്ടാക്കട ചന്തക്ക് മുന്നിൽ വഴിവാണിഭം നടത്തിയിരുന്ന 28 പേരുടെ പരിശോധനയും നടക്കും. കഴിഞ്ഞദിവസം സ്രവപരിശോധന നടത്തിയ 110 പേർക്കും ഫലം നെഗറ്റീവായിരുന്നു. കോവിഡ് സ്ഥിരീകരിച്ച കുഴയ്ക്കാട് വാർഡിലെ ആലമുക്ക് വള്ളിപ്പാറയിലെ യുവാവിൻെറ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 12 പേർക്കാണ് പരിശോധനയിൽ പോസിറ്റീവായത്. ഒപ്പം കാട്ടാക്കട ചന്തക്ക് മുന്നിൽ വഴിവാണിഭം നടത്തിയിരുന്നവരുടെ പരിശോധനയിൽ നാല് പേരുടെ ഫലവും പോസിറ്റീവായതോടെ സൂപ്പർ സ്‌പ്രെഡ്‌ നടന്നതായി ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്ത പഞ്ചായത്തായ കാട്ടാക്കടയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ അരുവിക്കര നിയോജകമണ്ഡലംതല അവലോകനയോഗം ചേർന്നു. ജാഗ്രത നിർദേശങ്ങൾ പാലിക്കുന്നതിന് പൊലീസ് പരിശോധന ശക്തമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story